ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കലിനെതിരായ നിയമ പ്രകാരം പേടിഎം പേയ്‌മെൻ്റ് ബാങ്കിന് ഫിനാൻഷ്യൽ ഇൻ്റലിജൻസ് യൂണിറ്റ് 5.49 കോടി രൂപ പിഴ ചുമത്തി. പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ആര്‍ബിഐ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് പിന്നാലെയാണ് അടുത്ത തിരിച്ചടി.
നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങൾ പേടിഎം പേയ്‌മെൻ്റ് ബാങ്കിൽ പരിപാലിക്കുന്ന ബാങ്ക് അക്കൗണ്ടുകളിലൂടെയാണ് കുറ്റകൃത്യത്തിൻ്റെ വരുമാനം വഴിതിരിച്ചുവിട്ടതെന്ന് ധനമന്ത്രാലയം ആരോപിച്ചു.
ഓണ്‍ലൈന്‍ ചൂതാട്ടം ഉള്‍പ്പെടെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വിവിധ ഏജന്‍സികളില്‍ നിന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പേടിഎം പേയ്മെന്റ് ബാങ്കില്‍ പരിശോധന നടത്തിയതായി ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ്-ഇന്ത്യ അറിയിച്ചു.