ഡൽഹി: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജസ്ഥാനിലടക്കം നടത്തിയത് ധ്രുവീകരണ പ്രസംഗമെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.
മതത്തിൻ്റെ അടിസ്ഥാനത്തിൽ കോൺഗ്രസ് സംവരണം നടപ്പാക്കാൻ ശ്രമിച്ചു. ഭരണഘടനാ വിരുദ്ധമായ ഈ നടപടി ചൂണ്ടിക്കാട്ടുകയാണ് താൻ ചെയ്തതെന്നും അത് ധ്രുവീകരണമല്ലെന്നും മോദി പറഞ്ഞു.
ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ഏക സിവിൽ കോഡ് യാഥാർഥ്യമാക്കാൻ സാധ്യമായ എല്ലാം ചെയ്യും. ഓരോ സമുദായത്തിനും ഓരോ നിയമങ്ങൾ എന്നത് സമൂഹത്തിന് നല്ലതല്ല.
ഒരു സമുദായം ഭരണഘടനയുടെ പിന്തുണയിൽ പുരോഗതി നേടുന്നു. മറ്റൊരു സമുദായത്തിന് പ്രീണനത്തിൻ്റെ പേരിൽ പുരോഗതി കൈവരിക്കാനാകുന്നില്ല എന്നതാണ് അവസ്ഥയെന്നുമാണ് പ്രധാനമന്ത്രിയുടെ വാക്കുകൾ.