ഡിഎംകെ അധികാരത്തിലെത്തിയ ശേഷം തമിഴ്‌നാട്ടില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല. സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയിട്ട് ഒരാഴ്ച. അറസ്റ്റ് വൈകുന്നതില്‍ തമിഴ്‌നാട് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പിഎംകെ നേതാവ്‌

യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നും അന്വേഷണത്തില്‍ പുരോഗതിയുണ്ടാകാത്തതില്‍ നിരാശയുണ്ടെന്നും അന്‍ബുമണി

New Update
PMK leader slams Tamil Nadu government over delay in arrests in rape case

ചെന്നൈ: കല്ലുറിച്ചിയില്‍ സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി ഒരാഴ്ച പിന്നിട്ടിട്ടും ആരെയും അറസ്റ്റ് ചെയ്യാത്തതില്‍ തമിഴ്നാട് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പട്ടാളി മക്കള്‍ കച്ചി നേതാവ് അന്‍ബുമണി രാമദോസ് രംഗത്ത്.

Advertisment

ഡിസംബര്‍ 26 ന് തിമ്മാവരം സ്വദേശിനിയായ സ്ത്രീ പാല്‍ വില്‍പനയ്ക്കായി സൊസൈറ്റിയിലേക്ക് പോയെങ്കിലും വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല. അടുത്ത ദിവസം മൃതദേഹം ഒരു ചോളപ്പാടത്തില്‍ കണ്ടെത്തി


യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നും അന്വേഷണത്തില്‍ പുരോഗതിയുണ്ടാകാത്തതില്‍ നിരാശയുണ്ടെന്നും അന്‍ബുമണി ആരോപിച്ചു.


ഡിഎംകെ അധികാരത്തിലെത്തിയ ശേഷം തമിഴ്നാട്ടില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല എന്നതിന്റെ ഉദാഹരണമാണ് ഇവരുടെ മരണമെന്നും അദ്ദേഹം ആരോപിച്ചു


കൊലപാതകം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാനായിട്ടില്ല, ഇത് പോലീസിന്റെ അന്വേഷണ ശേഷിയില്ലായ്മയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Advertisment