ഭാര്യയെയും രണ്ടു മക്കളെയും വെടിവച്ച് കൊലപ്പെടുത്തിയ ശേഷം പോലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി; മരണ കാരണം കടക്കെണിയെന്ന് സൂചന

New Update
1391563-crime.webp

ഹൈദരാബാദ്: ഭാര്യയെയും രണ്ട് മക്കളെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം പോലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി. തെലുങ്കാനയിലെ രാമുനിപട്‌ലയിൽ രാവിലെയാണ് സംഭവം. സിദ്ദിപേട്ട് ജില്ലാ കളക്ടറുടെ പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസറായ എ. നരേഷാണ് ജീവനൊടുക്കിയത്.

Advertisment

കളക്ടർ സ്ഥലത്തില്ലായിരുന്നതിനാൽ നരേഷ് ചിന്നക്കോഡൂർ മണ്ഡലത്തിലെ സ്വന്തം നാടായ രാമുനിപട്‌ലയിലേക്ക് പോയിരുന്നു. അവിടെ വച്ചാണ് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയത്. തുടർന്ന് സ്വയം വെടിവച്ച് ജീവനൊടുക്കുകയായിരുന്നുവെന്ന് സിദ്ദിപേട്ട് പോലീസ് കമ്മീഷണർ എൻ. ശ്വേത അറിയിച്ചു.

നരേഷ് കടക്കെണിയിലായിരുന്നെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതാവാം ആത്മഹത്യയിലേക്ക് നയിച്ചതെന്നും സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും കമ്മീഷണർ പറഞ്ഞു.

Advertisment