പ്രശാന്ത് കിഷോര്‍ രാഷ്ട്രീയത്തിന്റെ നിലവാരം താഴ്ത്തുന്നു. അദ്ദേഹം ഉന്നയിക്കുന്ന എല്ലാ ആരോപണങ്ങളും അടിസ്ഥാനരഹിതമാണ്. മന്ത്രി അശോക് ചൗധരിക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ തള്ളി മകള്‍

'പ്രശാന്ത് കിഷോര്‍ ഇപ്പോള്‍ എന്റെ ഭര്‍തൃമാതാവിനെ ഈ വിഷയത്തിലേക്ക് വലിച്ചിഴയ്ക്കുകയാണ്. അദ്ദേഹം വ്യക്തിപരമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്.

New Update
Untitled

പട്‌ന: മന്ത്രി അശോക് ചൗധരിക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളെക്കുറിച്ച് പ്രതികരിച്ച് മകളും സമസ്തിപൂര്‍ എംപിയുമായ ശാംഭവി ചൗധരി രംഗത്ത്.

Advertisment

പ്രശാന്ത് കിഷോര്‍ ഇപ്പോള്‍ രാഷ്ട്രീയത്തിന്റെ നിലവാരം താഴ്ത്തുകയാണെന്ന് അവര്‍ ആരോപിച്ചു. അദ്ദേഹം ഉന്നയിക്കുന്ന എല്ലാ ആരോപണങ്ങളും അടിസ്ഥാനരഹിതമാണ്. തിരഞ്ഞെടുപ്പ് സമയത്ത് മാധ്യമങ്ങളില്‍ തുടരാന്‍ ആളുകള്‍ ഇത് ചെയ്യുന്നു. ശാംഭവി പട്‌നയില്‍ നടന്ന ഒരു പരിപാടിയില്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു.


'പ്രശാന്ത് കിഷോര്‍ ഇപ്പോള്‍ എന്റെ ഭര്‍തൃമാതാവിനെ ഈ വിഷയത്തിലേക്ക് വലിച്ചിഴയ്ക്കുകയാണ്. അദ്ദേഹം വ്യക്തിപരമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. എന്റെ ഭര്‍തൃമാതാവിന് രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലെന്ന് എല്ലാവര്‍ക്കും അറിയാം.

പ്രശാന്ത് പരാമര്‍ശിക്കുന്ന ട്രസ്റ്റ് എന്റെ ഭര്‍തൃപിതാവ് പരേതനായ കിഷോര്‍ കുനാലിന്റെ ആശയങ്ങളുടെ അടിസ്ഥാനത്തിലാണ് രൂപീകരിച്ചത്' എന്ന് അവര്‍ പറഞ്ഞു. 'ട്രസ്റ്റുമായി എനിക്ക് യാതൊരു ബന്ധവുമില്ല, പക്ഷേ ട്രസ്റ്റ് അംഗങ്ങള്‍ ഉടന്‍ തന്നെ പ്രശാന്ത് കിഷോറിന് മറുപടി നല്‍കും' എന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.


ജെഎസ്പി നേതാവ് പ്രശാന്ത് കിഷോറിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി രംഗത്തെത്തി. '10 ലക്ഷത്തില്‍ താഴെ വിലയുള്ള ഒരു സെല്‍ കമ്പനിക്ക് എങ്ങനെയാണ് 10 കോടി സംഭാവന നല്‍കാന്‍ കഴിയുക? പട്‌നയിലെ പാടലീപുത്രയില്‍ 32 കോടി വിലമതിക്കുന്ന ഭൂമി പ്രശാന്ത് കിഷോര്‍ എങ്ങനെയാണ് സ്വന്തമാക്കിയത്? എല്ലാവരും ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരും' എന്ന് അദ്ദേഹം പറഞ്ഞു.


'1995-ല്‍ ഞങ്ങളെ ജയിലിലടച്ചു. ലാലു പ്രസാജ് യാദവിന്റെ ഗുണ്ടകളും പോലീസും എന്റെ വീട്ടിലെ കിണറ്റില്‍ മൂത്രമൊഴിച്ചു. എന്റെ കുടുംബത്തിലെ ഇരുപത്തിരണ്ട് പേരെ ജയിലിലടച്ചു. പിന്നെ നിതീഷ് കുമാര്‍ എനിക്ക് വേണ്ടി ഏഴ് കിലോമീറ്റര്‍ നടന്നു, ഒരു പ്രതിഷേധത്തിന് നേതൃത്വം നല്‍കി.' അദ്ദേഹം പറഞ്ഞു.

Advertisment