അസമിൽ കളി മാറ്റാൻ പ്രിയങ്ക എത്തുന്നു; ഗുവാഹത്തിയിൽ രണ്ട് ദിവസത്തെ തന്ത്രപ്രധാന ചർച്ചകൾ, സ്ഥാനാർത്ഥി നിർണ്ണയം ഉടൻ

അസമിലെ കോണ്‍ഗ്രസ് സ്‌ക്രീനിംഗ് കമ്മിറ്റിയുടെ അധ്യക്ഷ കൂടിയായ പ്രിയങ്കയുടെ സന്ദര്‍ശനം പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലെ നിര്‍ണ്ണായക ഘട്ടമായാണ് വിലയിരുത്തപ്പെടുന്നത്.

New Update
Untitled

ഗുവാഹത്തി: 2026-ലെ അസം നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയാനും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന് നേതൃത്വം നല്‍കാനുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി വദ്ര ഫെബ്രുവരി 18, 19 തീയതികളില്‍ ഗുവാഹത്തി സന്ദര്‍ശിക്കും.

Advertisment

അസമിലെ കോണ്‍ഗ്രസ് സ്‌ക്രീനിംഗ് കമ്മിറ്റിയുടെ അധ്യക്ഷ കൂടിയായ പ്രിയങ്കയുടെ സന്ദര്‍ശനം പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലെ നിര്‍ണ്ണായക ഘട്ടമായാണ് വിലയിരുത്തപ്പെടുന്നത്.


ഫെബ്രുവരി 18-ന് ഗുവാഹത്തിയിലെ 'രാജീവ് ഭവനില്‍' എത്തുന്ന പ്രിയങ്ക ഗാന്ധി രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന മാരത്തോണ്‍ ചര്‍ച്ചകള്‍ക്കാണ് നേതൃത്വം നല്‍കുന്നത്.


ഓരോ മണ്ഡലത്തിലെയും സാധ്യതാ പട്ടിക പരിശോധിച്ച് സ്ഥാനാര്‍ത്ഥികളെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തും. എംഎല്‍എമാര്‍, എംപിമാര്‍, ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്മാര്‍, വിവിധ ഫ്രണ്ടല്‍ ഓര്‍ഗനൈസേഷന്‍ നേതാക്കള്‍ എന്നിവരുമായി അവര്‍ കൂടിക്കാഴ്ച നടത്തും.

ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരുമായും മറ്റ് ഭാരവാഹികളുമായും ചര്‍ച്ച നടത്തി താഴെത്തട്ടില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കും.


ഭൂപന്‍ ബോറയുടെ രാജി സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയിലും അസമില്‍ ശക്തമായ തിരിച്ചുവരവ് ലക്ഷ്യമിട്ടാണ് ഹൈക്കമാന്‍ഡ് പ്രിയങ്കയെ നേരിട്ട് രംഗത്തിറക്കുന്നത്.


ആദ്യദിനം രാത്രി 10 മണി വരെ നീളുന്ന ചര്‍ച്ചകളാണ് നിശ്ചയിച്ചിരിക്കുന്നത്. 19-ന് വിവിധ സെല്ലുകളുടെയും ഡിപ്പാര്‍ട്ട്മെന്റുകളുടെയും പ്രതിനിധികളെ കണ്ട ശേഷം അവര്‍ മടങ്ങും.

Advertisment