പഹല്‍ഗാം ഭീകരാക്രമണത്തെ ഏകസ്വരത്തില്‍ അപലപിച്ച് ക്വാഡ്. ഇന്ത്യയ്ക്കൊപ്പം നിലകൊള്ളുന്നുവെന്ന് നിലപാട്. കുറ്റവാളികളെ എന്തുവിലകൊടുത്തും ശിക്ഷിക്കണമെന്ന് ആവശ്യം

കിഴക്കന്‍ ചൈനാ കടലിലും ദക്ഷിണ ചൈനാ കടലിലും നിലനില്‍ക്കുന്ന പിരിമുറുക്കം മേഖലയ്ക്ക് ഭീഷണിയാണെന്ന് ക്വാഡ് നേതാക്കള്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. 

New Update
Untitledquad

ഡല്‍ഹി: ഏപ്രില്‍ 22-ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെ ക്വാഡ് രാജ്യങ്ങളായ അമേരിക്ക, ഇന്ത്യ, ജപ്പാന്‍, ഓസ്ട്രേലിയ എന്നിവയുടെ വിദേശകാര്യ മന്ത്രിമാര്‍ ശക്തമായി അപലപിച്ചു. ഈ ആക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Advertisment

ആക്രമണത്തിന് ഉത്തരവാദികളെയും, ഗൂഢാലോചനയില്‍ പങ്കാളികളെയും, ധനസഹായം നല്‍കിയവരെയും എന്തുവിലകൊടുത്തും ശിക്ഷിക്കണമെന്ന് നാലു രാജ്യങ്ങളും സംയുക്തമായി ആവശ്യപ്പെട്ടു. ചൊവ്വാഴ്ച നടന്ന ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് ശേഷമാണ് ഈ സംയുക്ത പ്രസ്താവന പുറത്തിറങ്ങിയത്.


 ഇന്ത്യയുടെ എസ്. ജയശങ്കര്‍, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, ഓസ്ട്രേലിയന്‍ വിദേശകാര്യ മന്ത്രി പെന്നി വോങ്, ജപ്പാന്‍ വിദേശകാര്യ മന്ത്രി തകേഷി ഇവായ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ഭീകരതയ്ക്കെതിരെ ശക്തമായ നിലപാട് ആവര്‍ത്തിച്ചതിനൊപ്പം, ഇന്തോ-പസഫിക് മേഖലയിലെ സമാധാനവും സ്ഥിരതയും ഉറപ്പാക്കാനുള്ള പ്രതിബദ്ധതയും നാല് നേതാക്കള്‍ പ്രകടിപ്പിച്ചു.


കിഴക്കന്‍ ചൈനാ കടലിലും ദക്ഷിണ ചൈനാ കടലിലും നിലനില്‍ക്കുന്ന പിരിമുറുക്കം മേഖലയ്ക്ക് ഭീഷണിയാണെന്ന് ക്വാഡ് നേതാക്കള്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. 


എല്ലാ രാജ്യങ്ങള്‍ക്കും സമാധാനപരവും സമൃദ്ധിയോടെയും മുന്നോട്ട് പോകാന്‍ കഴിയുന്ന തരത്തില്‍ ഇന്തോ-പസഫിക് മേഖല സ്വതന്ത്രവുമാണ് തുറന്നതുമാകേണ്ടതെന്ന് അവര്‍ ആവര്‍ത്തിച്ചു. തീവ്രവാദത്തെയും പ്രാദേശിക അസ്വസ്ഥതകളെയും നേരിടാന്‍ ക്വാഡ് രാജ്യങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് പ്രസ്താവന വ്യക്തമാക്കുന്നു.

 

Advertisment