നിതീഷിനെ ബിജെപി തുരത്തുന്നു; മുഖ്യമന്ത്രി സ്ഥാനം രാജിവെക്കരുതെന്ന് റാബ്രി ദേവി; ബിഹാറിൽ രാഷ്ട്രീയ നീക്കങ്ങൾ സജീവം

നിതീഷ് കുമാര്‍ രാജ്യസഭയിലേക്ക് പോകുന്നത് സ്വമേധയാ ഉള്ള തീരുമാനമല്ല. അദ്ദേഹത്തെ ബിഹാര്‍ രാഷ്ട്രീയത്തില്‍ നിന്ന് മാറ്റുക വഴി മുഖ്യമന്ത്രി പദവി സ്വന്തമാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.

New Update
Untitled

പട്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പദവി രാജിവെച്ച് കേന്ദ്രത്തിലേക്ക് പോകരുതെന്നും അദ്ദേഹം ബിഹാറില്‍ തന്നെ തുടരണമെന്നും രാഷ്ട്രീയ ജനതാദള്‍ നേതാവ് റാബ്രി ദേവി.

Advertisment

നിതീഷ് കുമാറിനെ ബിഹാറില്‍ നിന്ന് നിര്‍ബന്ധപൂര്‍വ്വം തുരത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നും, മുഖ്യമന്ത്രി പദം കൈക്കലാക്കാനുള്ള ബിജെപിയുടെ തന്ത്രമാണ് ഇതിന് പിന്നിലെന്നും അവര്‍ ആരോപിച്ചു. ഡല്‍ഹിയില്‍ നിന്ന് ലാലു പ്രസാദ് യാദവിനൊപ്പം പട്‌നയില്‍ എത്തിയപ്പോഴായിരുന്നു റാബ്രി ദേവിയുടെ പ്രതികരണം.


നിതീഷ് കുമാര്‍ രാജ്യസഭയിലേക്ക് പോകുന്നത് സ്വമേധയാ ഉള്ള തീരുമാനമല്ല. അദ്ദേഹത്തെ ബിഹാര്‍ രാഷ്ട്രീയത്തില്‍ നിന്ന് മാറ്റുക വഴി മുഖ്യമന്ത്രി പദവി സ്വന്തമാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം.

'അദ്ദേഹം ഒരു കാരണവശാലും ബിഹാര്‍ വിട്ടുപോകരുത്, മുഖ്യമന്ത്രിയായി തന്നെ തുടരണം,' റാബ്രി ദേവി പറഞ്ഞു. നിതീഷിനെ പിന്തുണച്ചുകൊണ്ടുള്ള റാബ്രിയുടെ ഈ പ്രസ്താവന, ബിഹാറില്‍ വീണ്ടും പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ക്കും മുന്നണി മാറ്റങ്ങള്‍ക്കും സാധ്യതയുണ്ടെന്ന സൂചനയാണ് നല്‍കുന്നത്.


75-കാരനായ നിതീഷ് കുമാര്‍ കഴിഞ്ഞ വ്യാഴാഴ്ച രാജ്യസഭാ തെരഞ്ഞെടുപ്പിനായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. താന്‍ കേന്ദ്രത്തിലേക്ക് മാറുമെന്നും എന്നാല്‍ പാര്‍ട്ടിയുടെ ഉപദേശകനായി തുടരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചതോടെയാണ് ബിഹാറില്‍ മുഖ്യമന്ത്രി മാറ്റം ഉറപ്പായത്.


നിതീഷിന് പകരം ഒരു ബിജെപി നേതാവ് മുഖ്യമന്ത്രിയായേക്കുമെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍. ഇതിനിടെ നിതീഷിന്റെ മകന്‍ നിശാന്ത് കുമാര്‍ ജെഡിയുവില്‍ ചേര്‍ന്ന് പാര്‍ട്ടിയുടെ ചുമതലയേല്‍ക്കുമെന്നും സൂചനയുണ്ട്.

Advertisment