'ഇൻഡിഗോയുടെ പരാജയം സർക്കാരിന്റെ 'കുത്തക മാതൃക'യുടെ ഫലമാണെന്ന് രാഹുൽ ഗാന്ധി. 'സാധാരണ ഇന്ത്യക്കാർ വലിയ വില കൊടുക്കേണ്ടി വരും'

രാജ്യത്തിന് 'മാച്ച് ഫിക്‌സിംഗ് കുത്തകകളല്ല', മറിച്ച് ഓരോ മേഖലയിലും 'ന്യായമായ മത്സരം' ആവശ്യമാണെന്ന് രാഹുല്‍ പറഞ്ഞു.

New Update
Untitled

ഡല്‍ഹി: ഇന്‍ഡിഗോ തങ്ങളുടെ നൂറുകണക്കിന് ആഭ്യന്തര, അന്തര്‍ദേശീയ വിമാന സര്‍വീസുകള്‍ റദ്ദാക്കിയതില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചു് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി.

Advertisment

ഇത് സര്‍ക്കാരിന്റെ 'കുത്തക മാതൃക'യുടെ ഫലമാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന് 'മാച്ച് ഫിക്‌സിംഗ് കുത്തകകളല്ല', മറിച്ച് ഓരോ മേഖലയിലും 'ന്യായമായ മത്സരം' ആവശ്യമാണെന്ന് രാഹുല്‍ പറഞ്ഞു.


'ഇന്‍ഡിഗോയുടെ ഈ പരാജയം സര്‍ക്കാരിന്റെ കുത്തക മാതൃകയുടെ വിലയാണ്.  കാലതാമസം, റദ്ദാക്കല്‍, നിസ്സഹായത എന്നിവയിലൂടെ വീണ്ടും, സാധാരണ ഇന്ത്യക്കാരാണ് വില നല്‍കുന്നത്. ഒത്തുകളി കുത്തകകളല്ല, എല്ലാ മേഖലയിലും ഇന്ത്യ ന്യായമായ മത്സരം അര്‍ഹിക്കുന്നു.'

ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സമയത്താണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. ഇതിന്റെ ഫലമായി നൂറുകണക്കിന് വിമാനങ്ങള്‍ റദ്ദാക്കേണ്ടി വന്നു. 


വെള്ളിയാഴ്ച മാത്രം എയര്‍ലൈന്‍ 400 ലധികം വിമാനങ്ങള്‍ റദ്ദാക്കി, മറ്റു പലതും വൈകി. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മാത്രം 220 ലധികം വിമാനങ്ങളും ബെംഗളൂരുവിലെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 100 ലധികം വിമാനങ്ങളും റദ്ദാക്കി.


ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 90 വിമാന സര്‍വീസുകളും റദ്ദാക്കി.

ക്യാബിന്‍ ക്രൂവിന്റെ കുറവും മറ്റ് ഘടകങ്ങളുമാണ് പ്രതിസന്ധിക്ക് കാരണമെന്ന് ആരോപിച്ച ഇന്‍ഡിഗോ, യാത്രക്കാരോട് ക്ഷമാപണം നടത്തി. പുതിയ ഫ്‌ലൈറ്റ് ഡ്യൂട്ടി സമയ പരിധികള്‍ മാനദണ്ഡങ്ങളില്‍ നിന്ന് ഇളവ് ആവശ്യപ്പെട്ട് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനെ അറിയിച്ചു. ഇന്‍ഡിഗോയുടെ അഭ്യര്‍ത്ഥന പുനഃപരിശോധിക്കുകയാണെന്നും സ്ഥിതിഗതികള്‍ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും വ്യോമയാന റെഗുലേറ്റര്‍ അറിയിച്ചു.

Advertisment