"കോൺഗ്രസിലെ ഏറ്റവും വലിയ വിഡ്ഢി"; രാഹുലിനെതിരെ ആഞ്ഞടിച്ച് ബിജെപി, വ്യാപാര കരാറിൽ പോര് മുറുകുന്നു

രാഹുല്‍ ഗാന്ധി പാര്‍ലമെന്ററി മര്യാദകള്‍ ലംഘിച്ചുവെന്നും രാഷ്ട്രീയ സംവാദങ്ങളുടെ നിലവാരം താഴ്ത്തിയെന്നും ബിജെപി കുറ്റപ്പെടുത്തി.

New Update
Untitled

ഡല്‍ഹി: ഇന്ത്യ-യുഎസ് വ്യാപാര കരാറിനെച്ചൊല്ലി ലോക്‌സഭയില്‍ ഭരണ-പ്രതിപക്ഷങ്ങള്‍ തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍.

Advertisment

പ്രധാനമന്ത്രി നരേന്ദ്ര മോദി 'ഭാരതമാതാവിനെ വിറ്റു' എന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിന് പിന്നാലെ, രാഹുല്‍ ഗാന്ധി 'കോണ്‍ഗ്രസിലെ ഏറ്റവും വലിയ വിഡ്ഢി' ആണെന്ന് ബിജെപി തിരിച്ചടിച്ചു. പാര്‍ലമെന്റിന്റെ അന്തസ്സ് രാഹുല്‍ തെരുവുഭാഷ ഉപയോഗിച്ച് തകര്‍ക്കുകയാണെന്നും ബിജെപി ആരോപിച്ചു.


ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് കേന്ദ്ര സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി കടുത്ത ഭാഷയിലാണ് ആഞ്ഞടിച്ചത്. ഇന്ത്യ-യുഎസ് ഇടക്കാല വ്യാപാര കരാര്‍ വെറുമൊരു ഉടമ്പടിയല്ല, മറിച്ച് അമേരിക്കയ്ക്ക് മുന്നിലുള്ള പൂര്‍ണ്ണമായ കീഴടങ്ങലാണെന്ന് രാഹുല്‍ ആരോപിച്ചു.


'നിങ്ങള്‍ ഇന്ത്യയെ വിറ്റിരിക്കുകയാണ്. ഭാരതമാതാവിനെ വില്‍ക്കാന്‍ നിങ്ങള്‍ക്ക് നാണമില്ലേ?' എന്ന് അദ്ദേഹം ചോദിച്ചു. 150 കോടി ഇന്ത്യക്കാരുടെ ഭാവി പ്രധാനമന്ത്രി അമേരിക്കയ്ക്ക് പണയം വെച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അമേരിക്കയില്‍ ബിജെപിയുമായി ബന്ധപ്പെട്ട ഒരു സാമ്പത്തിക ഇടപാടില്‍ കേസ് നിലവിലുണ്ടെന്നും അത് ഒതുക്കിത്തീര്‍ക്കാനാണ് ഈ കരാറെന്നും രാഹുല്‍ ആരോപിച്ചു.

അമേരിക്കന്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നതോടെ കര്‍ഷകര്‍ തകരുമെന്നും രാജ്യത്തെ ടെക്‌സ്‌റ്റൈല്‍ മേഖല ഇല്ലാതാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

രാഹുല്‍ ഗാന്ധിയുടെ പ്രസംഗം കഴിഞ്ഞ് മിനിറ്റുകള്‍ക്കുള്ളില്‍ ബിജെപി വക്താവ് സുധാന്‍ഷു ത്രിവേദി മറുപടിയുമായി രംഗത്തെത്തി.

രാഹുല്‍ ഗാന്ധി പാര്‍ലമെന്ററി മര്യാദകള്‍ ലംഘിച്ചുവെന്നും രാഷ്ട്രീയ സംവാദങ്ങളുടെ നിലവാരം താഴ്ത്തിയെന്നും ബിജെപി കുറ്റപ്പെടുത്തി.


പ്രധാനമന്ത്രിയോടുള്ള അസൂയയും നിരാശയുമാണ് ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് സുധാന്‍ഷു ത്രിവേദി പറഞ്ഞു. പാര്‍ലമെന്റിനുള്ളില്‍ തെരുവുഭാഷയാണ് കോണ്‍ഗ്രസ് ഉപയോഗിക്കുന്നതെന്നും ഇത് അപലപനീയമാണെന്നും ബിജെപി വ്യക്തമാക്കി.


ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷയും വിദേശനയവും അമേരിക്കയ്ക്ക് അടിയറവ് വെച്ചുവെന്ന രാഹുലിന്റെ വാദത്തെ പൂര്‍ണ്ണമായും തള്ളിയ ബിജെപി, രാജ്യത്തിന്റെ വികസനത്തിന് ഈ കരാര്‍ അത്യാവശ്യമാണെന്ന നിലപാടിലാണ്.

Advertisment