രാഹുൽ ഗാന്ധിയെ സസ്പെൻഡ് ചെയ്യണമെന്ന് ബിജെപി; പാർലമെന്റിൽ ഭരണ-പ്രതിപക്ഷ പോര് മുറുകുന്നു

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ അവകാശലംഘന പ്രമേയം കൊണ്ടുവരുമെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു അറിയിച്ചു.

New Update
Untitled

ഡല്‍ഹി: മുന്‍ കരസേനാ മേധാവി ജനറല്‍ എം.എം. നരവനെയുടെ ആത്മകഥയിലെ പരാമര്‍ശങ്ങള്‍ ഉന്നയിച്ചതിനെച്ചൊല്ലി പാര്‍ലമെന്റില്‍ ഭരണ-പ്രതിപക്ഷ തര്‍ക്കം രൂക്ഷമാകുന്നു.

Advertisment

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ അവകാശലംഘന പ്രമേയം കൊണ്ടുവരുമെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു അറിയിച്ചു. രാഹുല്‍ ഗാന്ധി സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്നും അടിസ്ഥാനരഹിതമായ പ്രസ്താവനകള്‍ നടത്തിയെന്നുമാണ് സര്‍ക്കാരിന്റെ ആരോപണം.


ബജറ്റ് ചര്‍ച്ചയ്ക്കുള്ള ധനമന്ത്രി നിര്‍മല സീതാരാമന്റെ മറുപടിക്ക് പിന്നാലെ പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റ് പരിസരത്ത് പ്രതിഷേധം സംഘടിപ്പിച്ചു. രാജ്യം വില്‍ക്കുകയാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

2020-ലെ ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന ജനറല്‍ നരവനെയുടെ പ്രസിദ്ധീകരിക്കാത്ത ആത്മകഥയിലെ ഭാഗങ്ങള്‍ ഉദ്ധരിക്കാന്‍ ശ്രമിച്ച രാഹുല്‍ ഗാന്ധിയെ സ്പീക്കര്‍ തടഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് ഫെബ്രുവരി 2 മുതല്‍ സഭാനടപടികള്‍ തടസ്സപ്പെടുകയാണ്.


ഇന്ത്യ-യുഎസ് ഇടക്കാല വ്യാപാര കരാറിനെതിരെയും രാഹുല്‍ ഗാന്ധി കടുത്ത ഭാഷയില്‍ പ്രതികരിച്ചു. ഈ കരാര്‍ ഒരു 'മൊത്തവ്യാപാര കീഴടങ്ങല്‍' ആണെന്നും ഭാരതാംബയെ സര്‍ക്കാര്‍ വില്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.


സഭയെ തെറ്റിദ്ധരിപ്പിച്ചതിന് രാഹുല്‍ ഗാന്ധിയെ സസ്‌പെന്‍ഡ് ചെയ്യണമെന്നാണ് ബിജെപി എംപിമാരുടെ ആവശ്യം. ഭരണപക്ഷത്തെ ഏതെങ്കിലും അംഗം ഉടന്‍ തന്നെ ഇതിനായുള്ള നോട്ടീസ് ലോക്സഭയില്‍ നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയില്‍ എത്തിയ വേളയിലും പാര്‍ലമെന്റിലെ അന്തരീക്ഷം പ്രക്ഷുബ്ധമായിരുന്നു.

Advertisment