ഡല്‍ഹി: ഓപറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് ലോക്സഭാ പ്രതിപക്ഷനേതാവും കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി നടത്തിയ പരാമർശങ്ങളിൽ വ്യാപക വിമർശനം ഉയരുന്നു.
രാജ്യത്തേക്കുറിച്ചും ഇന്ത്യന്‍ സൈന്യത്തെക്കുറിച്ചും രാഹുൽ നടത്തിയ പരാമര്‍ശം ദേശവിരുദ്ധമാണെന്ന് ഭരണപക്ഷവും നിരീക്ഷകരും ഒന്നടങ്കം വിലയിരുത്തുമ്പോഴും നിലപാട് തിരുത്താൻ രാഹുൽ തയ്യാറായിട്ടില്ല.
രാഹുലിന്റെ വിമർശനം സെന്യത്തിന്‍റെ ആര്‍ജ്ജവത്തെ ഇല്ലാതാക്കുന്നതാണെന്നും ആരോപണമുണ്ട്. രാജ്യം ഭരിക്കേണ്ടവര്‍ സൈന്യത്തെ രാഷ്ട്രീയവത്ക്കരിക്കുകയാണെന്ന പരാമർശമാണ് വിവാദങ്ങൾക്ക് വഴിവെച്ചത്.
പാക്കിസഥാനെതിരെ നന്നായി പോരാടിയ സൈന്യത്തെ പ്രധാനമന്ത്രി മോദി അവഹാളിക്കുകയാണ്. അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപിനെ സര്‍ എന്ന് വിളിച്ചു പുറകേ നടക്കുന്ന മോദി ട്രപിന്‍റെ മുന്‍പില്‍ കീഴടങ്ങി. ഇത് അപമാനകരമാണെന്നും രാഹുൽ വിമർശിച്ചിരുന്നു.
ഇതാദ്യമായല്ല രാഹുല്‍ ഗാന്ധി മോദിയെ സെനിക നടപടിയുമായിബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നത്. നേരത്തെ സര്‍ജിക്കല്‍ സ്ട്രൈക്കന്‍റെ സമയത്തും ഉറി ഭീകരാക്രമണ സമയത്തും രൂക്ഷമായി രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയെ വിമര്‍ശിച്ചിരുന്നു. പ്രത്യകിച്ചും രാജ്യത്തുണ്ടായ മരണനിരക്കിന്‍റെ പേരില്‍.
ഇത്തരം പരാമർശങ്ങൾ രാജ്യത്തെ സംരക്ഷിക്കുന്ന ധീരരായ പുരുഷന്മാരുടെയും സ്ത്രീകളുടെയും മനോവീര്യം കുറയ്ക്കുക മാത്രമല്ല, പൊതുജനങ്ങൾക്കിടയിൽ ഭിന്നതയും അവിശ്വാസവും വളർത്തുകയും ചെയ്യുന്നുവെന്നും ആക്ഷേപമുണ്ട്.
ഇന്ത്യയുടെ തിരിച്ചടികൾ പാകിസ്ഥാന്റെ ഭീകര അടിസ്ഥാന സൗകര്യങ്ങളെ തളർത്തിയെന്നാണ് നിഷ്പക്ഷ നിരീക്ഷകർ പോലും വിലയിരുത്തുന്നത്. എന്നാൽ രാഹുൽ ഗാന്ധി ഇന്ത്യയുടെ ഈ തന്ത്രപരമായ നേട്ടങ്ങൾ അംഗീകരിക്കാൻ പോലും തയ്യാറാവുന്നില്ല.