പാക് കപ്പലുകൾക്ക് ധെെര്യം വന്നില്ല; ഓപ്പറേഷൻ സിന്ദൂരിൽ നാവികസേനയുടെ പങ്കിനെ പ്രശംസിച്ച് പ്രതിരോധ മന്ത്രി

നമ്മളുടെ ആക്രമണം വളരെ ശക്തമായിരുന്നു, പാകിസ്ഥാന്‍ ഇന്ത്യയെ തടയാന്‍ ലോകത്തോട് അഭ്യര്‍ത്ഥിക്കാന്‍ തുടങ്ങി.

New Update
rajnath-singh

ഡല്‍ഹി: ഇന്ത്യയില്‍ തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യത്തെ വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് വെള്ളിയാഴ്ച കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് സന്ദര്‍ശിച്ചു. 

Advertisment

ഓപ്പറേഷന്‍ സിന്ദൂരില്‍ ഐഎന്‍എസ് വിക്രാന്തിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ നാവികസേനയുടെ തന്ത്രപ്രധാനമായ കാരിയര്‍ ബാറ്റില്‍ ഗ്രൂപ്പ് നിര്‍ണായക പങ്ക് വഹിച്ചതിന് ആഴ്ചകള്‍ക്ക് ശേഷമാണ് ഈ സന്ദര്‍ശനം.


സന്ദര്‍ശന വേളയില്‍, ദൗത്യത്തിന്റെ പ്രവര്‍ത്തന ഫലങ്ങള്‍ അവലോകനം ചെയ്ത സിംഗ്, വിന്യാസത്തില്‍ പങ്കെടുത്ത നാവിക ഉദ്യോഗസ്ഥരുമായി സംവദിച്ചു. 

ഓപ്പറേഷന്‍ സിന്ദൂരില്‍ നാവികസേനയുടെ പങ്കിനെ രാജ്‌നാഥ് സിംഗ് പ്രശംസിച്ചു, ഇന്ത്യയുടെ അതുല്യമായ സമുദ്ര മേഖല അവബോധവും സമുദ്ര മേധാവിത്വവും പാകിസ്ഥാന്‍ നാവികസേനയെ സ്വന്തം തീരങ്ങളില്‍ മാത്രം ഒതുക്കി നിര്‍ത്തിയെന്ന് അദ്ദേഹം പറഞ്ഞു.


'നമ്മളുടെ ആക്രമണം വളരെ ശക്തമായിരുന്നു, പാകിസ്ഥാന്‍ ഇന്ത്യയെ തടയാന്‍ ലോകത്തോട് അഭ്യര്‍ത്ഥിക്കാന്‍ തുടങ്ങി. സ്വന്തം ഇഷ്ടപ്രകാരം നാം നമ്മളുടെ സമയത്ത് സൈനിക നടപടികള്‍ നിര്‍ത്തി. ഈ സംയോജിത പ്രവര്‍ത്തനത്തില്‍ നാവികസേനയുടെ പങ്ക് മഹത്തരമാണ്. 


ഓപ്പറേഷന്‍ സിന്ദൂരിന്റെ സമയത്ത്, വ്യോമസേന പാകിസ്ഥാന്‍ മണ്ണിലെ ഭീകര താവളങ്ങള്‍ നശിപ്പിച്ചപ്പോള്‍, അറേബ്യന്‍ കടലിലെ നിങ്ങളുടെ വിന്യാസം, അതുല്യമായ സമുദ്ര മേഖല അവബോധവും സമുദ്ര മേധാവിത്വവും പാകിസ്ഥാന്‍ നാവികസേനയെ സ്വന്തം തീരങ്ങളില്‍ ഒതുക്കി. തുറന്ന കടലിലേക്ക് വരാന്‍ പോലും അവര്‍ക്ക് ധൈര്യം സംഭരിക്കാന്‍ കഴിഞ്ഞില്ല,' സിംഗ് പറഞ്ഞു.