പ്രതാപ്ഗഡിൽ നിന്നുള്ള മുൻ ലോക്സഭാ എംപിയും മുതിർന്ന വിഎച്ച്പി നേതാവുമായ രാം വിലാസ് വേദാന്തി അന്തരിച്ചു

വേദാന്തിയുടെ വിയോഗം സനാതന ധര്‍മ്മത്തിന് നികത്താനാവാത്തതാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

New Update
Untitled

ഡല്‍ഹി: ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഡില്‍ നിന്നുള്ള ബിജെപി നേതാവും മുന്‍ ലോക്‌സഭാ എംപിയുമായ രാം വിലാസ് വേദാന്തി (67)അന്തരിച്ചു.

Advertisment

രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ പ്രധാന ശില്‍പ്പിയായിരുന്നു വേദാന്തി. അതിനായി പിന്തുണ സമാഹരിക്കുന്നതിനായി നിരവധി റാലികളിലും പരിപാടികളിലും പങ്കെടുത്തു.


1998 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എംപിയുമായ രാജ്കുമാരി രത്ന സിങ്ങിനെ 68,460 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി പ്രതാപ്ഗഡ് പാര്‍ലമെന്ററി മണ്ഡലത്തെയും പ്രതിനിധീകരിച്ചു. 


വേദാന്തിയുടെ വിയോഗം സനാതന ധര്‍മ്മത്തിന് നികത്താനാവാത്തതാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

ഒരു യുഗത്തിന്റെ അന്ത്യമാണ് വേദാന്തിയുടെ വിയോഗത്തിലൂടെ അടയാളപ്പെടുത്തിയിരിക്കുന്നതെന്ന് ആദിത്യനാഥ് പറഞ്ഞു, അദ്ദേഹം തന്റെ ജീവിതം മുഴുവന്‍ രാജ്യത്തിനും മതത്തിനും സമൂഹത്തിനും വേണ്ടി സമര്‍പ്പിച്ചുവെന്നും കൂട്ടിച്ചേര്‍ത്തു.

'മരിച്ചുപോയ ആത്മാവിന് തന്റെ ദിവ്യ പാദങ്ങളില്‍ സ്ഥാനം നല്‍കണമെന്നും ദുഃഖിതരായ ശിഷ്യന്മാര്‍ക്കും അനുയായികള്‍ക്കും ഈ വലിയ ദുഃഖം സഹിക്കാന്‍ ശക്തി നല്‍കണമെന്നും ഞങ്ങള്‍ ഭഗവാന്‍ ശ്രീരാമനോട് പ്രാര്‍ത്ഥിക്കുന്നു,' അദ്ദേഹം പറഞ്ഞു. 

Advertisment