ഇത് ശ്രീലങ്കയുടെ കാര്യമാണ്, പ്രതികാര രാഷ്ട്രീയം ഉപേക്ഷിച്ച് മുൻ പ്രസിഡന്റിനോട് ബഹുമാനത്തോടും മാന്യതയോടും കൂടി പെരുമാറാൻ ശ്രീലങ്കൻ സർക്കാരിനോട് ഞാൻ അഭ്യർത്ഥിക്കുന്നു. റനിൽ വിക്രമസിംഗെയുടെ അറസ്റ്റിൽ ആശങ്ക പ്രകടിപ്പിച്ച് ശശി തരൂർ

പ്രസിഡന്റായിരുന്ന കാലത്ത് ചെലവഴിച്ച 1.66 കോടി ശ്രീലങ്കന്‍ രൂപ ദുരുപയോഗം ചെയ്തുവെന്നാരോപിച്ചാണ് വിക്രമസിംഗെയ്ക്കെതിരായ കേസ്.

New Update
Untitled

ഡല്‍ഹി: ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെയെ അറസ്റ്റ് ചെയ്തു. സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്തുവെന്നാരോപിച്ചാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.


Advertisment

കൊളംബോയിലെ ഫോര്‍ട്ട് മജിസ്ട്രേറ്റ് കോടതി അദ്ദേഹത്തെ ഓഗസ്റ്റ് 26 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവിട്ടു. റനില്‍ വിക്രമസിംഗെയുടെ അറസ്റ്റിനെതിരെ ഇന്ത്യന്‍ രാഷ്ട്രീയക്കാരും പ്രതികരിച്ചു.


മുന്‍ പ്രസിഡന്റിന്റെ അറസ്റ്റില്‍ കോണ്‍ഗ്രസ് എംപി ശശി തരൂര്‍ ആശങ്ക പ്രകടിപ്പിച്ചു. പ്രതികാര രാഷ്ട്രീയത്തിന്റെ മനോഭാവത്തോടെ പ്രവര്‍ത്തിക്കരുതെന്ന് അദ്ദേഹം ശ്രീലങ്കന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 

റനില്‍ വിക്രമസിംഗെയ്ക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ നിസ്സാരമാണെന്ന് തോന്നുന്നു എന്ന് ശശി തരൂര്‍ എക്‌സില്‍ കുറിച്ചു. അറസ്റ്റിന് ശേഷം അദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യം ആശങ്കാജനകമാണ്.


ഇത് ശ്രീലങ്കയുടെ ആഭ്യന്തര കാര്യമാണെന്ന് ഞാന്‍ ബഹുമാനിക്കുന്നു. പ്രതികാര രാഷ്ട്രീയം ഉപേക്ഷിച്ച് മുന്‍ പ്രസിഡന്റിനോട് ബഹുമാനത്തോടും മാന്യതയോടും കൂടി പെരുമാറാന്‍ ശ്രീലങ്കന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.


പ്രസിഡന്റായിരുന്ന കാലത്ത് ചെലവഴിച്ച 1.66 കോടി ശ്രീലങ്കന്‍ രൂപ ദുരുപയോഗം ചെയ്തുവെന്നാരോപിച്ചാണ് വിക്രമസിംഗെയ്ക്കെതിരായ കേസ്.

ഇതുമായി ബന്ധപ്പെട്ട്, ശ്രീലങ്കന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 386, 388 പ്രകാരവും പൊതു സ്വത്ത് നിയമത്തിലെ സെക്ഷന്‍ 5(1) പ്രകാരവും വിക്രമസിംഗെക്കെതിരെ സിഐഡി കുറ്റം ചുമത്തിയിട്ടുണ്ട്. മുന്‍ പ്രസിഡന്റിനെതിരായ കുറ്റങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞാല്‍, അദ്ദേഹത്തിന് കുറഞ്ഞത് 20 വര്‍ഷം തടവ് ശിക്ഷ ലഭിക്കാം.

Advertisment