ഡൽഹി: മണിക്കൂറിൽ 1912 കിലോമീറ്റർ വേഗത്തിൽ പറന്ന്, പാകിസ്ഥാന്റെ റഡാറുകളെയെല്ലാം കബളിപ്പിച്ച് കണ്ണടച്ച് തുറക്കും മുൻപേ പാകിസ്ഥാനിൽ ആക്രമണം നടത്തിയ റാഫേൽ വിമാനങ്ങൾ രാജ്യത്തിന്റെ സൂപ്പർ സ്റ്റാറായി മാറി.
പർച്ചേസുമായി ബന്ധപ്പെട്ട് അഴിമതിയാരോപണങ്ങൾ വരെ ഉയർന്നിരുന്നതാണെങ്കിലും റാഫേൽ രാജ്യത്തിന് എത്രത്തോളം ആവശ്യമായിരുന്നെന്നാണ് ഈ ആക്രമണത്തിലൂടെ വ്യക്തമാവുന്നത്.
ഫ്രഞ്ച് കമ്പനിയായ ദസോൾ ഏവിയേഷൻ നിർമ്മിച്ച റാഫേൽ വിമാനം ഒന്നിന് 670 കോടി രൂപയോളമാണ് വില. ഒറ്റപറക്കലിൽ 3700 കിലോമീറ്റർ പരിധിവരെ പറന്ന് 24.5 ടൺ ആയുധങ്ങൾ വഹിക്കാൻ റാഫേലിനാവും.
അതിർത്തിയിലെ ഏതുസാഹചര്യവും നേരിടാനും ഇന്ത്യ തയ്യാറാണെന്ന ആത്മവിശ്വാസത്തിന് പിന്നിലും റാഫേൽ അടക്കമുള്ള അത്യാധുനിക യുദ്ധവിമാനങ്ങളും യുദ്ധോപകരണങ്ങളുമാണ്. ഫ്രാൻസിൽ നിന്ന് 36 റഫേൽ യുദ്ധവിമാനങ്ങളാണ് ഇന്ത്യ വാങ്ങുന്നത്. ഇതിൽ കുറച്ച് ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായിക്കഴിഞ്ഞു.
/sathyam/media/media_files/jJMJZcacXflELu6j7cu0.jpg)
2016 സെപ്തംബറിൽ ഇന്ത്യയും ഫ്രാൻസുമായി വിമാനങ്ങൾ വാങ്ങാനുളള 59000 കോടി രൂപയുടെ കരാർ ഒപ്പിട്ടത്. അമേരിക്കയുടെ എഫ്-16, എഫ്-18, റഷ്യയുടെ മിഗ്-35, സ്വീഡന്റെ ഗ്രിപെൻ, യൂറോപ്യൻ രാജ്യങ്ങളുടെ സംയുക്‌ത സംരംഭമായ യൂറോഫൈറ്റർ എന്നിവയോട് കിടപിടിക്കുന്ന യുദ്ധ വിമാനമാണ് റഫേൽ.
അത്യാധുനിക 4.5 തലമുറ റഫേൽ ശബ്ദത്തിന്റെ ഇരട്ടിയോളം വേഗതയിലാണ് കുതിക്കുന്നത്. കണ്ണടച്ചുതുറക്കുന്ന വേഗത്തിൽ ശത്രു പ്രദേശത്തിന്റെ ഉള്ളിലേക്ക് കടന്ന് ചെന്ന് ആക്രമിക്കാനുള്ള കഴിവാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ത്രിതലശേഷിയുള്ള യുദ്ധവിമാനമായ റഫേലിന് വായുവിൽ നിന്നും വായുവിലേക്കും വായുവിൽ നിന്ന് കരയിലേക്കും, എയർ ടു സർഫസ് ആക്രമണ ശേഷിയുണ്ട്.
ഫ്രാൻസിൽ നിന്ന് ഇന്ത്യ റഫേൽ യുദ്ധവിമാനങ്ങൾ സ്വന്തമാക്കിയതോടെ പാകിസ്ഥാന്റെ മുട്ടിടിച്ചുതുടങ്ങിയിരുന്നു. ഓപ്പറേഷൻ സിന്ദൂറിലെ തിരിച്ചടി കണ്ടതോടെ റാഫേലിനെയോർത്ത് പാകിസ്ഥാന്റെ ഉറക്കം എന്നെന്നേക്കുമായി നഷ്ടപ്പെടുമെന്നുറപ്പാണ്.
പാകിസ്ഥാന് മാത്രമല്ല, ചൈനയ്ക്കുമുള്ള ഇന്ത്യയുടെ മറുപടിയാണ് റാഫേൽ വിമാനങ്ങൾ. കിഴക്കൻ ലഡാക്കിനടുത്തുളള പ്രദേശങ്ങളിൽ ചൈന ജെ -20 യുദ്ധവിമാനങ്ങൾ നേരത്തേ വിന്യസിച്ചിരുന്നു.
ഇതിന് മറുപടിയെന്നോണം ഇന്ത്യ റഫേലിനെ അണിനിരത്തി. ഇതോടെയാണ് ചൈന ഒതുങ്ങിയത്. റാഫേലിന്റെും ഇന്ത്യൻ സൈന്യത്തിന്റെും പ്രഹരശേഷിയെക്കുറിച്ചുളള തിരിച്ചറിവാണ് ഈ പേടിക്ക് പ്രധാന കാരണം.
/sathyam/media/media_files/2025/05/07/ia98zLJdgoFkwYLniBUh.jpg)
അംബാല വ്യോമത്താവളത്തിലെ 17-ാം സ്‌ക്വാഡ്രൺ, 'ഗോൾഡൻ ആരോസ്' ശത്രുക്കളുടെ പേടിസ്വപ്‌നമാകുന്നത് റാഫേലിന്റെ സാന്നിദ്ധ്യം കാരണമാണ്. അതിർത്തിയിൽ വെല്ലുവിളി നേരിടുമ്പോൾ റാഫേൽ വിമാനങ്ങൾ സേനയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കും.
ത്രിതല ശേഷിയുള്ള യുദ്ധവിമാനമാണ് റാഫേൽ. രാത്രിയും പകലും ഒരുപോലെ ആക്രമണം നടത്താനുള്ള ശേഷിയുണ്ട്. മൂന്ന് ഡ്രോപ് ടാങ്കുകളുണ്ട്. മിക്ക ആധുനിക ആയുധങ്ങളും വിമാനത്തിൽ ഘടിപ്പിക്കാനാകും. അസ്ട്ര, സുദർശൻ ബോംബുകൾ, എ.ഇ.എസ്.എ. റഡാർ, പൈത്തൺ 5, ഇസ്രായേലിന്റെ ഡെർബി മിസൈൽ എന്നിവ ഘടിപ്പിക്കാനുള്ള സംവിധാനങ്ങൾ റാഫേലിലുണ്ട്.
ലോകത്തെ ഏറ്റവും മികച്ച പോർ വിമാനങ്ങളിലൊന്നാണ് റാഫേൽ. ഇരട്ട എൻജിനും രണ്ട് പൈലറ്റുമാരുമുണ്ട്. വിമാന വാഹിനി കപ്പലിൽ നിന്നും കരയിൽ നിന്നും പറക്കാം.
എല്ലാ യുദ്ധ ദൗത്യങ്ങൾക്കും ഉപയോഗിക്കാം. വ്യോമപ്രഹരത്തിൽ പൂർണ ആധിപത്യമുണ്ട്. ശത്രുരാജ്യത്ത് കടന്നുകയറി ആക്രമിക്കും. വ്യോമ പ്രതിരോധം, നിരീക്ഷണം, കപ്പൽ വേധം എന്നിവയാണ് ഗുണങ്ങൾ. ആണവായുധ ശേഷിയുമുണ്ട്.
/sathyam/media/media_files/2025/04/09/aK3C5Vayo6QtdsL9c7px.jpg)
2012ൽ അന്നത്തെ യു.പി.എ സർക്കാരാണ് റാഫേൽ കരാർ ഒപ്പിടുന്നത്. 126 വിമാനങ്ങൾ 54,000 കോടി രൂപയ്‌ക്ക് വാങ്ങാനായിരുന്നു കരാർ. 18 വിമാനങ്ങൾ കമ്പനി പൂർണമായും നിർമ്മിച്ച് നൽകാനും 108 വിമാനങ്ങൾ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡുമായി ചേർന്ന് നിർമ്മിക്കാനും വിമാനത്തിന്റെ സാങ്കേതിക വിദ്യ ഇന്ത്യക്ക് കൈമാറാനും ധാരണയായിരുന്നു.
മോദി സർക്കാർ 2016ൽ കരാർ മാറ്റി. 36 വിമാനങ്ങളാക്കി കുറച്ചു. 59,000 കോടി രൂപയാണ് കരാർ തുക. സാങ്കേതികവിദ്യാ കൈമാറ്റം ഇല്ല. ഇതോടെ പ്രതിപക്ഷം അഴിമതി ആരോപിച്ചു.
എച്ച്.എൽ.എല്ലിനെ തഴഞ്ഞ് അനിൽ അംബാനിയുടെ കടലാസ് കമ്പനിയെ ദസോയുടെ നിർമ്മാണ പങ്കാളിയാക്കിയെന്നും ആരോപണം ഉയർന്നു. 30,000 കോടിയാണ് അഴിമതി ആരോപിച്ചത്. പിന്നീട് ആരോപണങ്ങളെല്ലാം ആവിയായി.