പലിശ നിരക്ക് കുറഞ്ഞില്ല; എങ്കിലും ആശങ്ക വേണ്ട, ഭവനവായ്പക്കാർക്ക് ഈ 'സ്ഥിരത' ആശ്വാസമാകുന്നത് എങ്ങനെ?

റിപ്പോ നിരക്ക് മാറാതെ നില്‍ക്കുമ്പോഴും കുറഞ്ഞ ചിലവിലുള്ള വീടുകളുടെ വിപണിയില്‍ ഇടിവ് രേഖപ്പെടുത്തുന്നുണ്ട്.

New Update
Untitled

മുംബൈ: റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 5.25 ശതമാനത്തില്‍ തന്നെ നിലനിര്‍ത്തിയത് ഭവനവായ്പ എടുത്തിട്ടുള്ളവര്‍ക്കും പുതിയതായി വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സമ്മിശ്ര വികാരമാണ് നല്‍കുന്നത്. പലിശ നിരക്ക് കുറയുമെന്ന് പ്രതീക്ഷിച്ചിരുന്നവര്‍ക്ക് നിരാശയുണ്ടെങ്കിലും, നിലവിലെ സാഹചര്യത്തില്‍ ഈ സ്ഥിരത ഗുണകരമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

Advertisment

നിലവില്‍ വായ്പ തിരിച്ചടയ്ക്കുന്നവര്‍ക്ക് ഇഎംഐ തുക പെട്ടെന്ന് വര്‍ദ്ധിക്കില്ല എന്നത് വലിയ ആശ്വാസമാണ്. കൃത്യമായ ബജറ്റില്‍ മുന്നോട്ട് പോകുന്ന കുടുംബങ്ങള്‍ക്ക് നിലവിലെ തിരിച്ചടവ് രീതി തന്നെ തുടരാം.


പലിശ നിരക്ക് മാറാത്തത് പുതിയ വാങ്ങലുകാര്‍ക്ക് ഗുണകരമാണ്. വരും മാസങ്ങളില്‍ തങ്ങള്‍ തിരിച്ചടയ്‌ക്കേണ്ട തുകയെക്കുറിച്ച് വ്യക്തമായ ധാരണയുള്ളതിനാല്‍ വീട് വാങ്ങുന്ന കാര്യത്തില്‍ ആത്മവിശ്വാസത്തോടെ തീരുമാനമെടുക്കാന്‍ അവര്‍ക്ക് സാധിക്കും.

അനറോക്ക് ഗ്രൂപ്പ് ചെയര്‍മാന്‍ അനുജ് പുരിയുടെ അഭിപ്രായത്തില്‍, നിരക്ക് കുറയാത്തത് വിപണിയില്‍ വലിയ കുതിച്ചുചാട്ടം ഉണ്ടാക്കില്ലെങ്കിലും വാങ്ങലുകാരെ വിപണിയില്‍ സജീവമായി നിലനിര്‍ത്താന്‍ സഹായിക്കും. എന്നാല്‍ അഫോര്‍ഡബിള്‍ ഹൗസിംഗ് മേഖല ഇപ്പോഴും വെല്ലുവിളി നേരിടുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.


നഹര്‍ ഗ്രൂപ്പ് വൈസ് ചെയര്‍പേഴ്‌സണ്‍ മഞ്ജു യാഗ്‌നിക്കിന്റെ അഭിപ്രായത്തില്‍, ആര്‍ബിഐയുടെ ഈ സുസ്ഥിര നിലപാട് നിര്‍മ്മാതാക്കള്‍ക്കും ഗുണകരമാണ്. പലിശ നിരക്കിലെ മാറ്റങ്ങള്‍ ഭയപ്പെടാതെ പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ ഇത് അവരെ സഹായിക്കുന്നു.


റിപ്പോ നിരക്ക് മാറാതെ നില്‍ക്കുമ്പോഴും കുറഞ്ഞ ചിലവിലുള്ള വീടുകളുടെ വിപണിയില്‍ ഇടിവ് രേഖപ്പെടുത്തുന്നുണ്ട്.

2019-ല്‍ ആകെ വില്‍പനയുടെ 38 ശതമാനമായിരുന്ന ഈ വിഭാഗം, 2025-ല്‍ വെറും 18 ശതമാനമായി കുറഞ്ഞു. ഈ മേഖലയെ ഉത്തേജിപ്പിക്കാന്‍ നികുതി ഇളവുകള്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ ആവശ്യമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Advertisment