ചെങ്കോട്ട സ്ഫോടനം: യുഎപിഎ നിയമം, സ്ഫോടകവസ്തു നിയമം എന്നിവ പ്രകാരം പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു, പലയിടങ്ങളിലും തിരച്ചിൽ തുടരുന്നു

ഭീകരാക്രമണത്തിനുള്ള ശിക്ഷയും ഗൂഢാലോചനയും കൈകാര്യം ചെയ്യുന്ന യുഎപിഎയുടെ 16, 18 വകുപ്പുകള്‍ പ്രകാരമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

New Update
Untitled

ഡല്‍ഹി: 11 പേരുടെ മരണത്തിന് കാരണമായ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമവും സ്‌ഫോടകവസ്തു നിയമവും പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

Advertisment

ദേശീയ തലസ്ഥാനം അതീവ ജാഗ്രതയിലാണ്, വിമാനത്താവളം, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് ടെര്‍മിനലുകള്‍ എന്നിവിടങ്ങളില്‍ കര്‍ശന ജാഗ്രത പാലിക്കുന്നു, കൂടാതെ ഡല്‍ഹി പോലീസ് ഒന്നിലധികം സ്ഥലങ്ങളില്‍ റെയ്ഡുകള്‍ നടത്തുന്നു.


നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം (യുഎപിഎ), സ്‌ഫോടകവസ്തു നിയമം, ബിഎന്‍എസ് വകുപ്പുകള്‍ എന്നിവ പ്രകാരം കോട്വാലി പോലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഭീകരാക്രമണത്തിനുള്ള ശിക്ഷയും ഗൂഢാലോചനയും കൈകാര്യം ചെയ്യുന്ന യുഎപിഎയുടെ 16, 18 വകുപ്പുകള്‍ പ്രകാരമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.


തിങ്കളാഴ്ച വൈകുന്നേരം ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമുള്ള ഒരു ട്രാഫിക് സിഗ്‌നലില്‍ സാവധാനത്തില്‍ നീങ്ങിയ ഒരു കാറില്‍ ഉയര്‍ന്ന തീവ്രതയുള്ള സ്‌ഫോടനം ഉണ്ടായി.


11 പേര്‍ കൊല്ലപ്പെടുകയും രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ഇരുപത് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഏതാനും കിലോമീറ്റര്‍ അകലെയുള്ള എല്‍എന്‍ജെപി ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Advertisment