ചെങ്കോട്ട സ്‌ഫോടനക്കേസ്: ഡോക്ടര്‍മാര്‍ നയിച്ച ഭീകരസംഘം ചെങ്കോട്ടയ്ക്ക് പിന്നാലെ കൂടുതല്‍ നഗരങ്ങളെ ലക്ഷ്യമിട്ടു. അന്വേഷണം ആഗോള കോഫി ഷോപ്പ് ശൃംഖലയ്‌ക്കെതിരെയുള്ള ഭീകരാക്രമണ ഗൂഢാലോചനയിലേക്ക്

കുറ്റവാളികള്‍ സിം കാര്‍ഡ് മാറ്റിയാലും ലോഗ് ഔട്ട് ചെയ്യാതെ ഇത്തരം ആപ്പുകള്‍ ഉപയോഗിക്കുന്നത് തടയാനാണ് ഈ നീക്കം.

New Update
Untitled

ഡല്‍ഹി: കഴിഞ്ഞ വര്‍ഷം നവംബര്‍ 10-ന് ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപം നടന്ന കാര്‍ സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരവാദ സംഘത്തിന് വലിയ അട്ടിമറി പദ്ധതികളുണ്ടായിരുന്നതായി അന്വേഷണസംഘം.

Advertisment

ഒരു പ്രമുഖ ആഗോള കോഫി ഷോപ്പ് ശൃംഖലയുടെ ഔട്ട്ലെറ്റുകള്‍ ആക്രമിക്കാന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ആക്രമണം നടത്താനും ഈ സംഘത്തിന് പദ്ധതിയുണ്ടായിരുന്നു.


കഴിഞ്ഞ നാല് വര്‍ഷമായി സജീവമായ ഈ സംഘത്തില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസം നേടിയവരാണുള്ളതെന്ന് സ്രോതസ്സുകള്‍ വ്യക്തമാക്കുന്നു. മുസമ്മില്‍ ഗനായി, അദീല്‍ റാത്തര്‍ തുടങ്ങിയ ഡോക്ടര്‍മാരാണ് ഇതിലെ പ്രധാനികള്‍.


പാകിസ്ഥാനിലെ തങ്ങളുടെ ഹാന്‍ഡ്ലര്‍മാരുമായി ബന്ധപ്പെടാന്‍ ഇവര്‍ വ്യാജ പേരിലുള്ള 'ഗോസ്റ്റ്' സിം കാര്‍ഡുകളും എന്‍ക്രിപ്റ്റഡ് ആപ്പുകളുമാണ് ഉപയോഗിച്ചിരുന്നത്. സാധാരണ ആവശ്യങ്ങള്‍ക്കും രഹസ്യ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഇവര്‍ പ്രത്യേക ഫോണുകള്‍ സൂക്ഷിച്ചിരുന്നു.

ജമ്മു കശ്മീര്‍ പോലീസില്‍ നിന്ന് ലഭിച്ച രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തില്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന എന്നിവിടങ്ങളില്‍ നടത്താനിരുന്ന നിരവധി ആക്രമണങ്ങള്‍ തടയാന്‍ കഴിഞ്ഞു.


ഈ കേസിലെ കണ്ടെത്തലുകളെത്തുടര്‍ന്ന് കേന്ദ്ര ടെലികോം വകുപ്പ്  സുപ്രധാനമായ ഒരു ഉത്തരവ് പുറപ്പെടുവിച്ചു. നവംബര്‍ 28-ന് പുറത്തിറക്കിയ ഉത്തരവ് പ്രകാരം വാട്സ്ആപ്പ്, ടെലിഗ്രാം, സിഗ്‌നല്‍ തുടങ്ങിയ ആപ്പുകള്‍ പ്രവര്‍ത്തിക്കണമെങ്കില്‍ ആ ആപ്പുകള്‍ രജിസ്റ്റര്‍ ചെയ്ത സിം കാര്‍ഡ് ഫോണില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം.


കുറ്റവാളികള്‍ സിം കാര്‍ഡ് മാറ്റിയാലും ലോഗ് ഔട്ട് ചെയ്യാതെ ഇത്തരം ആപ്പുകള്‍ ഉപയോഗിക്കുന്നത് തടയാനാണ് ഈ നീക്കം.

Advertisment