/sathyam/media/media_files/2025/11/12/redfort-2025-11-12-19-11-17.jpg)
ന്യൂഡൽഹി: ചെങ്കോട്ട സ്‌ഫോടനത്തിൽ വിദേശ ഭീകര ഗ്രൂപ്പുകളിൽ നിന്ന് സഹായം ലഭിച്ചെന്ന് കണ്ടെത്തൽ.
വിദേശത്തുള്ള ഭീകരർ ഇന്ത്യയിലുള്ളവരെ നിരന്തരം ബന്ധപ്പെട്ടതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
പാക് അധീന കശ്മീർ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് ഫോൺകോളുകൾ എത്തിയിരുന്നു.
ഭീകരർ തുടങ്ങിയ ടെലഗ്രാം ഗ്രൂപ്പിൽ സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാനരൻ ഉമർ നബി ഉൾപ്പടെയുള്ളവർ അംഗങ്ങളാണ്. കസ്റ്റഡിയിലുള്ളവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായി അന്വേഷണ സംഘം അറിയിച്ചു.
/filters:format(webp)/sathyam/media/media_files/2025/11/10/redfort-2025-11-10-19-57-59.jpg)
ചെങ്കോട്ട സ്‌ഫോടനത്തിൽ ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന് ബന്ധമുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനെ പിന്നാലെ നടത്തിയ കൂടുതൽ അന്വേഷണത്തിലാണ് നിർണായക വിവരങ്ങൾ പുറത്തുവരുന്നത്.
നിലവിൽ പാക് അധീനവേശ കശ്മീരിൽ കഴിയുന്ന ഫൈസൽ ഇഷ്ഫാഖ് ഭട്ട്, ഡോ. ഉകാഷ എന്നിവരാണ് ടെലഗ്രാം അക്കൗണ്ടുകൾ നിയന്ത്രിച്ചിരുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തി.
അതേ സമയം, ചെങ്കോട്ട സ്‌ഫോടന കേസിൽ ഉമർ നബിയുമായി ബന്ധമുള്ള കൂടുതൽ പേരെ കണ്ടെത്താൻ എൻഐഎ നീക്കം തുടങ്ങി.
/filters:format(webp)/sathyam/media/media_files/2025/05/24/0QnDHGYXglEtn3uMJzCN.jpg)
കഴിഞ്ഞ ഒരു മാസത്തിനിടെ ഉമർ നബി ഫോണിൽ ബന്ധപ്പെട്ടവരെ കണ്ടെത്താനാണ് അന്വേഷണ ഏജൻസികൾ ശ്രമിക്കുന്നത്.
കൂടാതെ അൽഫലാ സർവകലാശാലയിലെ ഡോക്ടർമാർ അടക്കമുള്ള 200 ജീവനക്കാർ അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിൽ ആണെന്നും ഉന്നത വൃത്തങ്ങൾ വ്യക്തമാക്കി.
ചെങ്കോട്ട സ്‌ഫോടനത്തിനുശേഷം ക്യാമ്പസിൽ നിന്നും പോയവരെ കണ്ടെത്താനുള്ള അന്വേഷണവും ഊർജ്ജിതമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us