അമേരിക്കൻ എഐ വേണോ അതോ സ്വന്തം ടെക്നോളജിയോ? ഇന്ത്യയുടെ നയം മാറുന്നു; കടുത്ത നിലപാടുമായി ബിഗ് ടെക് കമ്പനികൾ

ഇന്ത്യയുടെ എഐ സ്വപ്നങ്ങള്‍ക്ക് കരുത്തേകി 'സര്‍വം എഐ' എന്ന സ്റ്റാര്‍ട്ടപ്പ് സ്വന്തമായി നിര്‍മ്മിച്ച ലാര്‍ജ് ലാംഗ്വേജ് മോഡലുകള്‍ പുറത്തിറക്കി.

New Update
Untitled

ഡല്‍ഹി: ഇന്ത്യ കേവലം ഒരു ഉപഭോക്താവായി മാത്രം തുടരണമെന്ന അമേരിക്കന്‍ കമ്പനികളുടെയും ലോകനേതാക്കളുടെയും താല്പര്യങ്ങള്‍ക്കെതിരെ രാജ്യത്ത് ചര്‍ച്ചകള്‍ സജീവമാകുന്നു.

Advertisment

ഡല്‍ഹിയില്‍ നടന്ന 'ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റില്‍' ഉയര്‍ന്നുവന്ന അഭിപ്രായങ്ങള്‍ ഐടി വിപ്ലവകാലത്തെ പഴയ ആശ്രിതത്വം ഇന്ത്യ വീണ്ടും ആവര്‍ത്തിക്കുമോ എന്ന ചോദ്യമാണ് ഉയര്‍ത്തുന്നത്.


വൈറ്റ് ഹൗസ് ഉപദേശകനായ ശ്രീറാം കൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇന്ത്യ അമേരിക്കന്‍ എഐ ഇന്‍ഫ്രാസ്ട്രക്ചര്‍ തന്നെ ഉപയോഗിക്കണമെന്ന് ശക്തമായി വാദിച്ചു. ഇന്ത്യ ഒരു വലിയ വിപണിയാണെന്നും സാം ആള്‍ട്ട്മാന്‍, സുന്ദര്‍ പിച്ചൈ തുടങ്ങിയവര്‍ ഇതിനെ അനുകൂലിക്കുന്നു.


1990-കളില്‍ ഇന്ത്യ കൈവരിച്ച ഐടി വളര്‍ച്ച പ്രധാനമായും സേവന മേഖലയിലായിരുന്നു. അമേരിക്കന്‍ കമ്പനികളുടെ സോഫ്റ്റ്വെയറുകള്‍ ഉപയോഗിച്ച് ജോലികള്‍ ചെയ്തു കൊടുക്കുന്ന രീതിയായിരുന്നു അത്.

എന്നാല്‍ കോര്‍ ടെക്‌നോളജിയില്‍ (ഉദാഹരണത്തിന് ക്ലൗഡ് സര്‍വറുകള്‍, ഒപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍) ഇന്ത്യ ഇന്നും പിന്നിലാണ്. എഐ മേഖലയിലും ഇന്ത്യ ഇത്തരമൊരു 'മിഡില്‍മാന്‍' മാത്രമാകുമോ എന്ന ആശങ്ക പലരും പങ്കുവെക്കുന്നു.

ഇതിനകം തന്നെ ഓപണ്‍ എഐ, ആന്‍ന്ത്രോപിക്, ഗൂഗിള്‍ തുടങ്ങിയ കമ്പനികള്‍ ജിയോ ഹോട്ട്സ്റ്റാര്‍, ടിസിഎസ്, ഇന്‍ഫോസിസ് തുടങ്ങിയ ഇന്ത്യന്‍ കമ്പനികളുമായി സഹകരണം പ്രഖ്യാപിച്ചു കഴിഞ്ഞു. ഇത് അമേരിക്കന്‍ കമ്പനികള്‍ക്ക് കൂടുതല്‍ ലാഭമുണ്ടാക്കുന്ന രീതിയാണെന്ന് നിരീക്ഷകര്‍ കരുതുന്നു.


എന്നാല്‍ 1990-കളിലെ ഇന്ത്യയല്ല 2026-ലേത്. സ്വന്തമായി എഐ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ 'ഇന്ത്യ എഐ മിഷന്‍' വഴി സര്‍ക്കാര്‍ 4,500 കോടി രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സ്റ്റാര്‍ട്ടപ്പുകള്‍ക്കായി കുറഞ്ഞ നിരക്കില്‍ ജിപിയു  സേവനങ്ങളും സര്‍ക്കാര്‍ ഉറപ്പാക്കുന്നു.


ഇന്ത്യയുടെ എഐ സ്വപ്നങ്ങള്‍ക്ക് കരുത്തേകി 'സര്‍വം എഐ' എന്ന സ്റ്റാര്‍ട്ടപ്പ് സ്വന്തമായി നിര്‍മ്മിച്ച ലാര്‍ജ് ലാംഗ്വേജ് മോഡലുകള്‍ പുറത്തിറക്കി. ഇത് വിദേശ സാങ്കേതികവിദ്യയെ മാത്രം ആശ്രയിക്കാതെ മുന്നേറാനുള്ള ഇന്ത്യയുടെ നിശ്ചയദാര്‍ഢ്യത്തിന്റെ അടയാളമാണ്.

ഇന്ത്യ വെറുമൊരു ഉപഭോക്താവ് എന്ന നിലയില്‍ നിന്ന് മാറി, എഐ നിര്‍മ്മാതാവ് എന്ന നിലയിലേക്ക് വളരാനുള്ള ശ്രമത്തിലാണ്. വിദേശ കമ്പനികളുമായി സഹകരിക്കുമ്പോഴും സ്വന്തം പരമാധികാരം കാത്തുസൂക്ഷിക്കണമെന്ന നിലപാടിലാണ് രാജ്യം.

Advertisment