ഇടിവെട്ടിയവനെ പാമ്പു കടിച്ചെന്നു പറയുന്നതു പോലെയോ, പണ്ടേ ദുര്‍ബല ഇപ്പോള്‍ ഗര്‍ഭിണിയുമെന്ന പഴമൊഴി പോലെയോ ആണു രൂപയുടെ ദയനീയ സ്ഥിതി. അടുത്ത വര്‍ഷത്തോടെ ഒരു ഡോളറിനു നൂറു രൂപയെന്ന ദുരന്തം സംഭവിക്കുമോയെന്ന ആശങ്കയിലാണു സാധാരണക്കാരും ഇറക്കുമതിക്കാരുമെല്ലാം. ജോര്‍ജ്ജ് കള്ളിവയലില്‍ എഴുതുന്നു

ഇടിവെട്ടിയവനെ പാമ്പു കടിച്ചെന്നു പറയുന്നതു പോലെയോ, പണ്ടേ ദുര്‍ബല ഇപ്പോള്‍ ഗര്‍ഭിണിയുമെന്ന പഴമൊഴി പോലെയോ ആണു രൂപയുടെ ദയനീയ സ്ഥിതി.

New Update
rupee Untitledrakr

വിശ്വസിച്ചാലും ഇല്ലെങ്കിലും സത്യമാണ്. ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോള്‍ ഒരു രൂപയും ഒരു ഡോളറും തുല്യമായിരുന്നു. ഒരു രൂപ കൊടുത്താല്‍ ഒരു ഡോളര്‍ കിട്ടും.

Advertisment

ഇപ്പോഴാകട്ടെ, യുഎസ് ഡോളറിനെതിരേ രൂപയുടെ മൂല്യം 90 രൂപയും കടന്നു. ഒരു ഡോളര്‍ വാങ്ങാന്‍ 90 രൂപയിലേറെ കൊടുക്കേണ്ട ഗതികേട്. മൂക്കുംകുത്തിയാണ് ഇന്ത്യന്‍ രൂപയുടെ വീഴ്ച. വിദേശ പഠനത്തിനും ജോലിക്കും വിനോദസഞ്ചാരത്തിനും പോകുന്നവരുടെ കൈപൊള്ളും.


അധികാരത്തിലെത്തിയാല്‍ ഡോളറിനെതിരേയുള്ള രൂപയുടെ മൂല്യം 40 രൂപയിലെത്തിക്കുമെന്നു വാഗ്ദാനം ചെയ്തവര്‍, 11 വര്‍ഷം ഭരിച്ചപ്പോള്‍ മൂല്യം കുത്തനെ ഇടിച്ചു. പ്രതിപക്ഷത്തായിരുന്നപ്പോള്‍ നരേന്ദ്ര മോദിയുടെ പ്രധാന പ്രചാരണ വിഷയങ്ങളിലൊന്നായിരുന്നു രൂപയുടെ മൂല്യത്തകര്‍ച്ച.

പ്രധാനമന്ത്രിപദത്തിലേക്ക് മോദി എത്തുന്നതിനു തൊട്ടുമുമ്പ് 2013ല്‍ യുഎസ് ഡോളറിനെതിരേ രൂപയുടെ മൂല്യം 60.5 ആയിരുന്നു. 2014ല്‍ ഇത് 61 രൂപയായിരുന്നു. രൂപയുടെ വിലയിടിവിനെതിരേ 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് മോദി നടത്തിയ പ്രസംഗത്തിന്‍റെ വീഡിയോ വൈറലായിരുന്നു.

മോദി ഉത്തരം പറയട്ടെ

“ഹിന്ദുസ്ഥാന്‍റെ രൂപയുടെ വിലയിടിഞ്ഞതിന്‍റെ കാരണമെന്താണ്? ഞാന്‍ സര്‍ക്കാരിലിരുന്നാല്‍ ഇത്തരത്തില്‍ രൂപയുടെ മൂല്യം അതിവേഗം ഇടിയാന്‍ അനുവദിക്കില്ല. ബംഗ്ലാദേശിന്‍റെയും പാക്കിസ്ഥാന്‍റെയും ശ്രീലങ്കയുടെയും കറന്‍സികള്‍ വീഴുന്നില്ല. ഹിന്ദുസ്ഥാന്‍റെ രൂപ വീഴുന്നതിന്‍റെ കാരണമെന്താണ്‍? ഇതിനുത്തരം പറയണം. രാജ്യം നിങ്ങളുടെ മറുപടി ആവശ്യപ്പെടുന്നു’’- മന്‍മോഹന്‍ സിംഗ് സര്‍ക്കാരിനോടുള്ള 2013ലെ മോദിയുടെ ചോദ്യമാണിത്.

മോദിയുടെ മികവു കാരണം വൈകാതെ 15 രൂപയ്ക്ക് ഒരു അമേരിക്കന്‍ ഡോളര്‍ ലഭിക്കും. പിന്നെ ഒരു രൂപയ്ക്ക് 15 ഡോളര്‍ കിട്ടും. കര്‍ണാടകയിലെ ബിജെപി എംപി നളിന്‍ കുമാര്‍ കട്ടീല്‍ 2017 ജനുവരിയില്‍ കേരളത്തിലെത്തി നടത്തിയ ഈ പ്രസംഗത്തിന്‍റെ വീഡിയോയും ലഭ്യമാണ്. കെ. സുരേന്ദ്രനാണ് ഈ പ്രസംഗം അന്നു മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തത്. മോദി അധികാരത്തിലെത്തിയാല്‍ ഡോളറിനെതിരേ രൂപയുടെ മൂല്യം 40 രൂപയിലേക്കു താഴ്ത്തുമെന്നു ശ്രീശ്രീ രവിശങ്കര്‍ പ്രസംഗിച്ചതും കബളിപ്പിക്കലായി.

ശ്രദ്ധതിരിക്കല്‍ തന്ത്രങ്ങള്‍

റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമിര്‍ പുടിന്‍റെ സന്ദര്‍ശനം, ഇന്‍ഡിഗോ വിമാന സര്‍വീസുകളുടെ റദ്ദാക്കല്‍, ക്രിസ്മസ്-നവവത്സര സീസണു മുമ്പായുള്ള വിമാനനിരക്കിലെ കാട്ടുകൊള്ള, എസ്‌ഐആര്‍ പ്രശ്‌നം, വോട്ടുകൊള്ള വിവാദം, അതിരൂക്ഷ വായുമലിനീകരണം, സഞ്ചാര്‍ സാഥി ആപ് വിവാദം, പഹല്‍ഗാമിലെയും ഡല്‍ഹി ചെങ്കോട്ടയിലെയും ഭീകരാക്രമണങ്ങള്‍, ഓപ്പറേഷന്‍ സിന്ദൂര്‍, പാര്‍ലമെന്‍റ് സ്തംഭനം, അടുത്തയാഴ്ച പാര്‍ലമെന്‍റിലെ വന്ദേമാതരം-എസ്‌ഐആര്‍ ചര്‍ച്ചകള്‍, ആണവോര്‍ജ ബില്‍ തുടങ്ങി ബിഹാര്‍ തെരഞ്ഞെടുപ്പുഫലം വരെയുള്ളവയുടെ കുത്തൊഴുക്കില്‍ രൂപയുടെ വന്‍തകര്‍ച്ചയുടെ ആഘാതവും സര്‍ക്കാരിന്‍റെ നയപരമായ വീഴ്ചകളും ചര്‍ച്ചയാകാതെ പോകുന്നു.


മുഖ്യാധാരാ മാധ്യമങ്ങള്‍ ബിസിനസ് പേജിലേക്കോ ഉള്‍പേജുകളിലേക്കോ രൂപയുടെ കൂപ്പുകുത്തലിനെ ഒതുക്കുന്നതില്‍ ഭരിക്കുന്നവരുടെ നേരിട്ടും പരോക്ഷവുമായ കൈകളുണ്ട്. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ഒരു പാദത്തിലെ 8.2 ശതമാനം ജിഡിപി വളര്‍ച്ചയുടെ പേരില്‍, രൂപ തകര്‍ന്നാലും സാമ്പത്തികനില ശക്തമാണെന്ന വാദവും ചില മാധ്യമങ്ങള്‍ നടത്തുന്നുണ്ട്.


കണക്കിലെ കളിയാണെന്ന പ്രതിപക്ഷ ആരോപണം ആരും ശ്രദ്ധിക്കില്ല. അനാവശ്യ വിവാദങ്ങളും രാഷ്‌ട്രീയ കസര്‍ത്തുകളുമായി ടെലിവിഷന്‍ വാര്‍ത്താ ചാനലുകളും സമയം പാഴാക്കുന്നതിനു കാരണവും വ്യക്തം. കേരളത്തിലായാലും കേന്ദ്രത്തിലായാലും ഭരിക്കുന്നവരുടെ തന്ത്രമാണു പ്രധാന പ്രശ്‌നത്തില്‍നിന്നുള്ള ശ്രദ്ധതിരിക്കല്‍.

താഴേക്ക്, താഴേക്ക്, താഴേക്ക്...

രൂപയുടെ മൂല്യം ദിവസവും താഴേക്ക്, താഴേക്ക്, താഴേക്കു വീഴുകയാണ്. സ്വര്‍ണവില അടക്കം പലതും പിടിവിട്ടു മേലോട്ടു കുതിക്കുകയുമാണ്. വര്‍ഷം മുഴുവനും ഇന്ത്യന്‍ കറന്‍സിയുടെ മൂല്യം ഇടിഞ്ഞുകൊണ്ടിരുന്നു. ഈ വര്‍ഷം അഞ്ചു ശതമാനത്തിലധികം ഇടിഞ്ഞു.

യുഎസ് ഡോളറിനെതിരേ മാനസികമായി പ്രാധാന്യമുള്ള 90 എന്ന പരിധിയും ലംഘിച്ചിരിക്കുന്നു. ഡോളര്‍- രൂപ വിനിമയ വിപണിയിലേക്കു മൂന്നു വര്‍ഷം കൊണ്ട് 500 കോടി ഡോളര്‍ ഇറക്കുമെന്നു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പ്രഖ്യാപിച്ച ശേഷവും ഇന്നലെ ഡോളറിനെതിരേ 89.85 ആയിരുന്നു രൂപ.

ഇടിവെട്ടിയവനെ പാമ്പു കടിച്ചെന്നു പറയുന്നതു പോലെയോ, പണ്ടേ ദുര്‍ബല ഇപ്പോള്‍ ഗര്‍ഭിണിയുമെന്ന പഴമൊഴി പോലെയോ ആണു രൂപയുടെ ദയനീയ സ്ഥിതി.

ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയ രൂപയുടെ മൂല്യം ഇനിയും കൂടുതല്‍ ദുര്‍ബലമാകാന്‍ സാധ്യതയുണ്ടെന്നു ധനകാര്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അടുത്ത വര്‍ഷത്തോടെ ഒരു ഡോളറിനു നൂറു രൂപയെന്ന ദുരന്തം സംഭവിക്കുമോയെന്ന ആശങ്കയിലാണു സാധാരണക്കാരും ഇറക്കുമതിക്കാരുമെല്ലാം.

മലര്‍ന്നടിച്ചു വീഴുന്ന രൂപ

1947ല്‍ അമേരിക്കന്‍ ഡോളറിന്‍റെയും ഇന്ത്യന്‍ രൂപയുടെയും മൂല്യം ഒന്നായിരുന്നുവെങ്കില്‍ പിന്നീട് രൂപയുടെ തകര്‍ച്ച തുടങ്ങി. 1952ല്‍ 4.75, 1966ല്‍ 7.1, 1975ല്‍ 8.41, 1980ല്‍ 7.89, 1985ല്‍ 12.34, 1990ല്‍ 17.5, 1995ല്‍ 33.44, 2000ല്‍ 45 എന്നിങ്ങനെയായിരുന്നു ഡോളര്‍-രൂപ വിനിമയ നിരക്ക്.

2004ല്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ 45.28 രൂപയായിരുന്നു. ചരിത്രത്തിലാദ്യമായി പിറ്റേ വര്‍ഷം രൂപയുടെ മൂല്യം കൂടി- ഡോളറിന് 44.01 എന്ന നിലയിലാണു രൂപ ശക്തി പ്രാപിച്ചത്.

2007 ആയപ്പോഴേക്കും രൂപ വീണ്ടും കരുത്തുകാട്ടി. യുഎസ് ഡോളറിനെതിരേ 40.24 രൂപയായി. പക്ഷേ 2008ല്‍ 43.4, 2013ല്‍ 58.34 എന്ന നിലയിലേക്കു വീണു. 2008ലെ ആഗോള സാമ്പത്തികമാന്ദ്യവും പെട്രോളിയം വില കുത്തനെ ഉയര്‍ന്നതും വിപണിയെ ബാധിച്ചതാണു തിരിച്ചടിയായത്.

പക്ഷേ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ 2015ല്‍ 64.79 രൂപയായി. ആഗോള എണ്ണവിലയില്‍ കുറവുണ്ടായിട്ടും 2019ല്‍ 74.53, 2022ല്‍ 82.44 എന്നിങ്ങനെയായി രൂപയുടെ മൂല്യത്തകര്‍ച്ച. തകര്‍ച്ചയുടെ ആഘാതം വീണ്ടും വീണ്ടും കൂട്ടിയാണിപ്പോള്‍ 90 രൂപയ്ക്കു മുകളിലേക്കു കൂപ്പുകുത്തിയത്.

പാക്കിസ്ഥാനേക്കാള്‍ മോശം

ഏറ്റവും മോശം പ്രകടനം കാഴ്ചവയ്ക്കുന്ന ഏഷ്യന്‍ കറന്‍സിയായി ഇന്ത്യന്‍ രൂപ തരംതാണു. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍ കറന്‍സികള്‍ ഇന്ത്യന്‍ രൂപയ്‌ക്കെതിരേ നേട്ടമുണ്ടാക്കി. ചൈനീസ് യുവാന്‍, ഇന്തോനേഷ്യന്‍ റുപിയ തുടങ്ങിയവയുടെ മുന്നിലും രൂപയ്ക്ക് ക്ഷീണമായി.


രൂപയുടെ വിലയിടിഞ്ഞതു പ്രധാനമന്ത്രിയുടെ മോദിയുടെ കുഴപ്പം കൊണ്ടല്ലെന്നു ബിജെപിക്കാരും കേന്ദ്രസര്‍ക്കാരും പറയുന്നു. ജനങ്ങളുടെ കുഴപ്പമാണെന്നു പറയാത്തതു ഭാഗ്യം. സാമ്പത്തിക വിദഗ്ധനായ മന്‍മോഹന്‍ സിംഗിന്‍റെ ഭരണകാലത്ത് രൂപയുടെ വിലയിടിഞ്ഞതിന്‍റെ ഉത്തരവാദിത്വം സര്‍ക്കാരിന്‍റേതായിരുന്നുവെന്ന് ആരോപിച്ചവരാണ് ഇപ്പോള്‍ മറുവാദം ഉന്നയിക്കുന്നത്.


കേന്ദ്രസര്‍ക്കാരിന്‍റെ സാമ്പത്തിക, വിദേശനയങ്ങളുടെ പരാജയമാണു രൂപയുടെ മൂല്യം 90ലേക്കു വീണതിന്‍റെ കാരണമെന്നാണു കോണ്‍ഗ്രസ് ആരോപിക്കുന്നത്. സര്‍ക്കാര്‍ എന്തൊക്കെ കൊട്ടിഘോഷിച്ചാലും രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതിയുടെ പ്രതിഫലനമാണു രൂപയുടെ കൂപ്പുകുത്തലെന്നു പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് പ്രസിഡന്‍റുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കുറ്റപ്പെടുത്തി.

2013ല്‍ മന്‍മോഹന്‍ സര്‍ക്കാരിനെതിരേ ബിജെപി ദേശീയ വക്താവായിരുന്ന രവിശങ്കര്‍ പ്രസാദ് നടത്തിയ പരിഹാസം ഇപ്പോള്‍ തിരിച്ചെത്തിയെന്നു മുന്‍ കേന്ദ്രമന്ത്രി മനീഷ് തിവാരി എംപി പരിഹസിക്കുന്നു.

ഉറക്കത്തിനു ഭംഗമില്ലാത്തവര്‍

സ്വതന്ത്ര ഭാരതത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായാണു യുഎസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപ 90ല്‍ താഴെയായത്. ഇത് സാമ്പത്തിക ധാരണയിലെ മാറ്റത്തെയും കുടുംബങ്ങളെ ബാധിക്കുന്നതിനെയും സൂചിപ്പിക്കുന്നു.


വിദേശ സ്ഥാപന നിക്ഷേപകരുടെ പലായനവും റിസര്‍വ് ബാങ്കിന്‍റെ പണനയവും ഇടപെടലുകളും ഇന്ത്യ- യുഎസ് വ്യാപാരക്കരാറിന്‍റെ സംഘര്‍ഷങ്ങളും അനിശ്ചിതാവസ്ഥയും ഓഹരിവിപണയിലെ ചാഞ്ചാട്ടങ്ങളുമെല്ലാം രൂപയുടെ തകര്‍ച്ചയ്ക്കു കാരണമായി.


പലിശനിരക്കു കുറച്ചിട്ടും കാര്യമായ ഫലമുണ്ടായില്ല. ഇറക്കുമതിച്ചെലവേറുന്നതിനോടൊപ്പം ജനങ്ങളുടെ വിദ്യാഭ്യാസ, യാത്രച്ചെലവുകളെയും ഗുരുതരമായി ബാധിക്കുകയാണു രൂപയുടെ എക്കാലത്തെയും വലിയ ഇടിവ്.

രൂപയുടെ ഇടിവ് സര്‍ക്കാരിന്‍റെ ഉറക്കം കളയുന്നില്ലെന്നാണു പ്രധാനമന്ത്രിയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്ത നാഗേശ്വരന്‍ ബുധനാഴ്ച പറഞ്ഞത്. പണപ്പെരുപ്പത്തെയോ കയറ്റുമതിയെയോ രൂപയുടെ വിലയിടിവു ബാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പണപ്പെരുപ്പം കുറഞ്ഞെന്നു സര്‍ക്കാര്‍ കണക്കുകള്‍ അവകാശപ്പെടുന്നു. എന്നാല്‍, അവശ്യസാധന വിലകള്‍ അടക്കം സാധാരണക്കാരന്‍റെ ജീവിതച്ചെലവുകള്‍ താങ്ങാനാകാത്ത നിലയിലായതിന്‍റെ നീറ്റലിലാണു ജനങ്ങള്‍.

തിരിച്ചെത്തുന്ന കൂരമ്പുകള്‍

ഇന്ത്യയുടെ ഇറക്കുമതിച്ചെലവു മുതല്‍ പൊതുജനങ്ങളുടെ വിദേശ വിദ്യാഭ്യാസ, യാത്രച്ചെലവുകളിലെ വര്‍ധന വരെ കണ്ടില്ലെന്നു നടിക്കാനാകില്ലല്ലോ. രൂപ ഇടിഞ്ഞതോടെ ഇന്ധന ഇറക്കുമതി ചെലവേറും.

എയര്‍ലൈന്‍സ്, ഇലക്‌ട്രോണിക്‌സ്, ഓട്ടോമൊബൈല്‍സ് തുടങ്ങിയ മേഖലകള്‍ക്കുള്ള വിദേശ വായ്പകളും മറ്റ് ഇന്‍പുട്ട് ചെലവുകളും വര്‍ധിക്കും. 2013ല്‍ അന്നത്തെ സര്‍ക്കാരിനോട് മോദി ചോദിച്ചതെല്ലാം ഇപ്പോള്‍ ബൂമറാംഗ് പോലെ തിരിച്ചടിക്കുന്നത് അനന്ത നാഗേശ്വരന് അറിയാഞ്ഞിട്ടല്ല.


അമേരിക്കയുമായുള്ള വ്യാപാര കരാര്‍ രൂപയുടെ മൂല്യവര്‍ധനയില്‍ പ്രധാനമാണെന്നു ചില വിദഗ്ധര്‍ പറയുന്നു. റഷ്യയുമായി വ്യാപാര, പ്രതിരോധ ബന്ധം ശക്തിപ്പെടുത്തിയതില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ പ്രതികരണം വരാതിരിക്കില്ല.


വീണ്ടും തീരുവ യുദ്ധത്തിലേക്കു പോകുമെയെന്ന ആശങ്കയുമുണ്ട്. രാഷ്‌ട്രീയം മാറ്റിനിര്‍ത്തി രൂപയുടെ തളര്‍ച്ച മാറ്റുന്നതിനു ഫലപ്രദമായ അടിയന്തര നടപടികളെടുക്കാന്‍ കേന്ദ്രസര്‍ക്കാരിനു കഴിയട്ടെ.

Advertisment