നീറ്റ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് മഹാരാഷ്ട്രയിൽ പെൺകുട്ടിയെ അച്ഛൻ അടിച്ചുകൊന്നു

മകളുടെ അന്ത്യകര്‍മങ്ങള്‍ കഴിഞ്ഞ് പ്രീതി പോലീസിനെ സമീപിച്ച് ഭര്‍ത്താവിനെതിരെ ഔദ്യോഗികമായി പരാതി നല്‍കി.

New Update
police

മുംബൈ: നീറ്റില്‍ മോശം പ്രകടനം കാഴ്ചവച്ചതിന് പിതാവിന്റെ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായി 17കാരിയായ പെണ്‍കുട്ടി മരിച്ചു. മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലാണ് സംഭവം. 50 വയസ്സുള്ള ധോണ്ടിറാം ഭഗവാന്‍ ഭോസാലെ എന്ന പ്രിന്‍സിപ്പലാണ് പ്രതി. ഇയാളെ പോലീസ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ വിട്ടു.

Advertisment

പന്ത്രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ സാധന, നീറ്റ് പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്നു. അടുത്തിടെ നടന്ന ഒരു പ്രിപ്പറേറ്ററി പരീക്ഷയില്‍ കുറഞ്ഞ മാര്‍ക്ക് ലഭിച്ചതില്‍ പ്രകോപിതനായ പിതാവ് വെള്ളിയാഴ്ച രാത്രി മരക്കമ്പി കൊണ്ട് മകളെ മര്‍ദ്ദിച്ചു എന്നാണ് അമ്മ പ്രീതി ഭോസാലെ (41) നല്‍കിയ പരാതിയില്‍ പറയുന്നത്.


ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സാധനയെ പിറ്റേന്ന് രാവിലെ അമ്മ ആശുപത്രിയില്‍ എത്തിച്ചു. നില വഷളായതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. എന്നാല്‍ ചികിത്സയ്ക്കിടെ മരണപ്പെട്ടു.

പത്താം ക്ലാസില്‍ 95% മാര്‍ക്ക് നേടിയ മകള്‍ ഡോക്ടറാകാന്‍ ആഗ്രഹിച്ചിരുന്നുവെന്നും, നീറ്റ് പരീക്ഷയില്‍ വിജയിക്കുമെന്ന് കുടുംബം പ്രതീക്ഷിച്ചിരുന്നുവെന്നും പ്രീതി പോലീസിനോട് പറഞ്ഞു. പ്രാഥമിക പരീക്ഷയില്‍ മോശം പ്രകടനം കാഴ്ചവച്ചതിനെത്തുടര്‍ന്നാണ് മര്‍ദ്ദനം ഉണ്ടായത്.


മകളുടെ അന്ത്യകര്‍മങ്ങള്‍ കഴിഞ്ഞ് പ്രീതി പോലീസിനെ സമീപിച്ച് ഭര്‍ത്താവിനെതിരെ ഔദ്യോഗികമായി പരാതി നല്‍കി.


 പരാതിയുടെ അടിസ്ഥാനത്തില്‍, ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 103(1), 2015 ലെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് സെക്ഷന്‍ 75 എന്നിവ പ്രകാരം ധോണ്ടിറാം ഭോസാലെക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

Advertisment