എട്ടാം ശമ്പള കമ്മീഷന്‍ 18 മാസത്തിനുള്ളില്‍ ശുപാര്‍ശകള്‍ സമര്‍പ്പിക്കും. 2026 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വന്നേക്കും. പുതിയ ശുപാര്‍ശകള്‍ വലിയ മാറ്റങ്ങള്‍ക്ക് ഇടയാക്കുമെന്ന് പ്രതീക്ഷ. എട്ടാം ശമ്പള കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ക്ക് അംഗീകാരം നല്‍കി മന്ത്രിസഭ

പുതിയ ശുപാര്‍ശകള്‍ വലിയ മാറ്റങ്ങള്‍ക്ക് ഇടയാക്കുമെന്നാണു പ്രതീക്ഷ. ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ വിശകലനം ചെയ്ത ശേഷമായിരിക്കും സര്‍ക്കാര്‍ അന്തിമ തീരുമാനം കൈക്കൊള്ളുക

New Update
Untitled

ഡല്‍ഹി: എട്ടാം ശമ്പള കമ്മീഷന്‍ 18 മാസത്തിനുള്ളില്‍ ശുപാര്‍ശകള്‍ സമര്‍പ്പിക്കുമെന്ന് കേന്ദ്ര വിവര, പ്രക്ഷേപണ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. പുതുക്കിയ വേതനം 2026 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരാനാണ് സാധ്യത. 

Advertisment

ഏകദേശം 50 ലക്ഷത്തോളം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കുന്ന എട്ടാം ശമ്പള കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ക്ക് ചൊവ്വാഴ്ച കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.

മുൻ സുപ്രീം കോടതി ജഡ്ജി രഞ്ജന പ്രകാശ് ദേശായി ചെയർപേഴ്‌സണായി കമ്മീഷന്റെ തലവനായിരിക്കും.


കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന് ലഭിക്കുന്നവര്‍ക്കുമാണ് പുതിയ വേതന പട്ടികയില്‍ ഗുണം പ്രതീക്ഷിക്കുന്നത്. നിലവില്‍ ഏഴാം വേതന കമ്മീഷന്റെ ശുപാര്‍ശകള്‍ പ്രകാരമാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വേതനം നല്‍കുന്നത്. എട്ടാം പാനല്‍ പ്രഖ്യാപനത്തോടെ ഇത് വര്‍ദ്ധിപ്പിക്കുമെന്നാണ് സൂചന. 


പുതിയ ശുപാര്‍ശകള്‍ വലിയ മാറ്റങ്ങള്‍ക്ക് ഇടയാക്കുമെന്നാണു പ്രതീക്ഷ. ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ വിശകലനം ചെയ്ത ശേഷമായിരിക്കും സര്‍ക്കാര്‍ അന്തിമ തീരുമാനം കൈക്കൊള്ളുക

വിവിധ മന്ത്രാലയങ്ങള്‍, സംസ്ഥാന സര്‍ക്കാരുകള്‍, സംയുക്ത കണ്‍സള്‍ട്ടേറ്റീവ് മെഷിനറിയിലെ സ്റ്റാഫ് വിഭാഗം എന്നിവരുമായി കൂടിയാലോചിച്ച ശേഷമാണ് ടിഒആര്‍ അന്തിമമാക്കിയതെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു.

എട്ടാം കേന്ദ്ര ശമ്പള കമ്മീഷന്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിരോധ, ആഭ്യന്തര മന്ത്രാലയങ്ങള്‍, പേഴ്സണല്‍ ആന്‍ഡ് ട്രെയിനിംഗ് വകുപ്പ്, സംസ്ഥാനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രധാന പങ്കാളികളില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ തേടിയതായി ജൂലൈയില്‍ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു.

Advertisment