സഞ്ജയ് ലീല ബൻസാലിക്ക് ഹൃദയാഘാതമോ? പ്രചരിക്കുന്ന വാർത്തകളിലെ സത്യാവസ്ഥ വെളിപ്പെടുത്തി ഔദ്യോഗിക സംഘം

ആധികാരികമല്ലാത്ത വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് മാധ്യമങ്ങളോടും പൊതുജനങ്ങളോടും അദ്ദേഹത്തിന്റെ വക്താക്കള്‍ ആവശ്യപ്പെട്ടു.

New Update
Untitled

ഹൈദരാബാദ്: പ്രശസ്ത ബോളിവുഡ് സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിക്ക് ഹൃദയാഘാതം സംഭവിച്ചുവെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് അദ്ദേഹത്തിന്റെ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഫെബ്രുവരി 24-ന് അദ്ദേഹത്തിന്റെ 63-ാം ജന്മദിനത്തിലാണ് ആരാധകരെ ആശങ്കയിലാഴ്ത്തിയ ഇത്തരം അഭ്യൂഹങ്ങള്‍ പ്രചരിച്ചത്.

Advertisment

ഗുരുതരമായ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ബന്‍സാലിയെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിലാണെന്നുമായിരുന്നു വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ പ്രചരിച്ച വാര്‍ത്തകള്‍. ഒരു ഔദ്യോഗിക സ്ഥിരീകരണവുമില്ലാതെ ഈ വാര്‍ത്ത അതിവേഗം കാട്ടുതീ പോലെ പടരുകയായിരുന്നു.


വിഷയത്തില്‍ വ്യക്തത വരുത്തിക്കൊണ്ട് ബന്‍സാലിയുടെ ടീം ഇപ്പോള്‍ രംഗത്തെത്തിയിട്ടുണ്ട്. പ്രചരിക്കുന്ന വാര്‍ത്തകള്‍ പൂര്‍ണ്ണമായും തെറ്റാണെന്ന് അവര്‍ സ്ഥിരീകരിച്ചു. സംവിധായകന് ഹൃദയാഘാതം സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം ആശുപത്രിയില്‍ അഡ്മിറ്റ് ആയിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.

തിവ് ആരോഗ്യ പരിശോധനയുടെ ഭാഗമായി മാത്രമാണ് അദ്ദേഹം ആശുപത്രി സന്ദര്‍ശിച്ചത്. അദ്ദേഹം പൂര്‍ണ്ണ ആരോഗ്യവാനായിരിക്കുന്നുവെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ടീം അറിയിച്ചു.


ആധികാരികമല്ലാത്ത വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് മാധ്യമങ്ങളോടും പൊതുജനങ്ങളോടും അദ്ദേഹത്തിന്റെ വക്താക്കള്‍ ആവശ്യപ്പെട്ടു.


'ദേവ്ദാസ്' ഉള്‍പ്പെടെ നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളുടെ സ്രഷ്ടാവായ സഞ്ജയ് ലീല ബന്‍സാലി നിലവില്‍ തന്റെ പുതിയ ചിത്രമായ 'ലവ് ആന്‍ഡ് വാര്‍' ന്റെ തിരക്കുകളിലാണ്. ആലിയ ഭട്ട്, രണ്‍ബീര്‍ കപൂര്‍, വിക്കി കൗശല്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ഈ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് സിനിമാലോകം കാത്തിരിക്കുന്നത്.

Advertisment