ശക്തമായ തെളിവുകളില്ലാതെ സൈനിക നടപടികൾ നടത്താൻ കഴിയുന്ന ഒരു രാജ്യമല്ല ഇന്ത്യ. ഉറച്ച തെളിവുകളില്ലാതെ ഇന്ത്യ പാകിസ്ഥാനെതിരെ ഓപ്പറേഷൻ സിന്ദൂർ നടത്തുമായിരുന്നില്ല. ആരും ഞങ്ങളോട് തെളിവുകൾ ചോദിച്ചില്ല, പക്ഷേ മാധ്യമങ്ങൾ തീർച്ചയായും ആവശ്യപ്പെട്ടിരുന്നു. ന്യൂയോര്‍ക്കില്‍ വെച്ച് പത്രപ്രവര്‍ത്തകനായ മകന്റെ ചോദ്യങ്ങള്‍ക്ക് തരൂരിന്റെ മറുപടി

പാകിസ്ഥാന്‍ ഇന്ത്യയ്ക്കെതിരെ 37 ഭീകരാക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്, ഓരോ തവണയും അവര്‍ പങ്കാളിത്തം നിഷേധിച്ചിട്ടുണ്ട്.

New Update
Untitledmsktrmptharoor

വാഷിംഗ്ടണ്‍: പാകിസ്ഥാനെതിരെ ശക്തമായ തെളിവുകളില്ലാതെ ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ നടത്തുമായിരുന്നില്ലെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. വാഷിംഗ്ടണ്‍ പോസ്റ്റില്‍ ജോലി ചെയ്യുന്ന മകന്‍ ഇഷാന്റെ ചോദ്യത്തിന് മറുപടിയായാണ് ഇന്ത്യയുടെ സര്‍വകക്ഷി പാര്‍ലമെന്ററി സംഘത്തെ നയിക്കുന്ന ശശി തരൂര്‍ ഇക്കാര്യം പറഞ്ഞത്.

Advertisment

വാഷിംഗ്ടണ്‍ പോസ്റ്റ് ഗ്ലോബല്‍ അഫയേഴ്സ് കോളമിസ്റ്റ് ഇഷാന്‍ തരൂര്‍ ഒരു ചോദ്യം ചോദിക്കാന്‍ എഴുന്നേറ്റപ്പോള്‍, തരൂര്‍ ചിരിച്ചുകൊണ്ട് പറഞ്ഞു, 'ഇത് അനുവദിക്കരുത്. ഇത് എന്റെ മകനാണ്.'


ആദ്യ ആക്രമണത്തില്‍ പാകിസ്ഥാന്റെ പങ്കിന് തെളിവ് നല്‍കാന്‍ ഏതെങ്കിലും സര്‍ക്കാര്‍ നിങ്ങളോട് ആവശ്യപ്പെട്ടിരുന്നോ എന്ന് ഇഷാന്‍ ചോദിച്ചു, പാകിസ്ഥാന്റെ നിഷേധത്തെക്കുറിച്ച് നിങ്ങള്‍ എന്താണ് പറയുകയെന്ന് ഇഷാന്‍ ചോദിച്ചു.

ആരും ഞങ്ങളോട് തെളിവ് ചോദിച്ചില്ല, പക്ഷേ മാധ്യമങ്ങളാണ് ആവശ്യപ്പെട്ടത്. ശക്തമായ തെളിവുകളില്ലാതെ സൈനിക നടപടികള്‍ നടത്താന്‍ കഴിയുന്ന ഒരു രാജ്യമല്ല ഇന്ത്യ.

പാകിസ്ഥാന്‍ ഇന്ത്യയ്ക്കെതിരെ 37 ഭീകരാക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്, ഓരോ തവണയും അവര്‍ പങ്കാളിത്തം നിഷേധിച്ചിട്ടുണ്ട്. തങ്ങളുടെ രാജ്യത്ത് ലാദന്റെ സാന്നിധ്യവും അവര്‍ നിഷേധിച്ചിട്ടുണ്ട്, പക്ഷേ അവിടെ അദ്ദേഹത്തെ കണ്ടെത്തിയെന്നും തരൂര്‍ പറഞ്ഞു.