നോട്ട് നിരോധന സമയത്ത് 450 കോടിയുടെ പഴയ നോട്ടുകൾ നൽകി പഞ്ചസാര മിൽ വാങ്ങി, ജയലളിതയുടെ അടുത്ത സഹായി ശശികലയ്‌ക്കെതിരെ ഗുരുതരമായ ആരോപണം

പട്ടേല്‍ ഗ്രൂപ്പില്‍ നിന്നാണ് ഈ പഞ്ചസാര മില്‍ ഏറ്റെടുത്തത്. സിബിഐക്ക് നല്‍കിയ പരാതിയില്‍ ബാങ്ക് ഇക്കാര്യം പരാമര്‍ശിച്ചിരുന്നു

New Update
Untitled

ഡല്‍ഹി: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജെ ജയലളിതയുടെ അടുത്ത സുഹൃത്തായിരുന്ന വി കെ ശശികലയ്‌ക്കെതിരെ പുതിയ കേസ്. 2016-ല്‍ നോട്ട് നിരോധന സമയത്ത് 450 കോടി രൂപയുടെ പഴയ നോട്ടുകള്‍ ഉപയോഗിച്ച് കാഞ്ചീപുരത്ത് ഒരു പഞ്ചസാര മില്‍ വാങ്ങിയതിന് സിബിഐ അവര്‍ക്കെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്തു.

Advertisment

ഷെല്‍ കമ്പനികളിലോ ബിനാമി സ്വത്തുക്കളിലോ നിക്ഷേപം നടത്തിയിട്ടുണ്ടോ എന്നും അന്വേഷിച്ചുവരികയാണ്.


പഞ്ചസാര മില്ലും ആദായനികുതി വകുപ്പ് ബിനാമിയായി പ്രഖ്യാപിച്ചിട്ടുണ്ട്. മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് (ഐഒബി) 120 കോടി രൂപയുടെ നഷ്ടം വരുത്തിയെന്നാരോപിച്ച് പത്മാദേവി ഷുഗേഴ്സ് ലിമിറ്റഡിനെതിരെ (പിഎസ്എല്‍) സിബിഐ തട്ടിപ്പ് കേസ് ഫയല്‍ ചെയ്തിരുന്നു.


2020ല്‍ ഈ അക്കൗണ്ട് വഞ്ചനാപരമായി പ്രഖ്യാപിക്കപ്പെട്ടു. ശശികല ഇതില്‍ പ്രതിയല്ല. എഫ്ഐആര്‍ പ്രകാരം, പണയപ്പെടുത്തിയ പിഎസ്എല്ലിന്റെ (മുമ്പ് എസ്വി ഷുഗര്‍ മില്‍സ്) പഞ്ചസാര ഫാക്ടറി ബിനാമി സ്വത്ത് ഇടപാട് നിയമപ്രകാരം ആദായനികുതി വകുപ്പ് കണ്ടുകെട്ടി.


2017-ല്‍ ശശികലയുടെ സ്ഥലത്ത് ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയ രേഖകള്‍, നോട്ട് നിരോധന സമയത്ത് 450 കോടി രൂപ പണമായി നല്‍കിയാണ് പ്രസ്തുത പഞ്ചസാര മില്‍ വാങ്ങിയതെന്ന് വെളിപ്പെടുത്തുന്നുണ്ട്.


പട്ടേല്‍ ഗ്രൂപ്പില്‍ നിന്നാണ് ഈ പഞ്ചസാര മില്‍ ഏറ്റെടുത്തത്. സിബിഐക്ക് നല്‍കിയ പരാതിയില്‍ ബാങ്ക് ഇക്കാര്യം പരാമര്‍ശിച്ചിരുന്നു. ഈ പരാതിയും എഫ്ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

പിഎസ്എല്ലിന്റെ സാമ്പത്തിക കാര്യങ്ങള്‍ നോക്കുന്ന പ്രഭാത് ഗ്രൂപ്പിന്റെ ചുമതലയുള്ള ഹിതേഷ് ശിവ്ഗണ്‍ പട്ടേല്‍, കാഞ്ചീപുരത്തുള്ള പഞ്ചസാര മില്ലിനായി 450 കോടി രൂപ പഴയ നോട്ടുകളുടെ രൂപത്തില്‍ ലഭിച്ചതായി സത്യവാങ്മൂലം നല്‍കിയതായി ബാങ്ക് പരാതിയില്‍ ആരോപിച്ചിട്ടുണ്ട്.

കരാര്‍ കത്തില്‍ ഹിതേഷ് ശിവ്ഗണ്‍ പട്ടേല്‍, അദ്ദേഹത്തിന്റെ പിതാവ് ശിവ്ഗണ്‍ പട്ടേല്‍, സഹോദരന്‍ ദിനേശ് പട്ടേല്‍ എന്നിവരുടെ ഒപ്പുകളും ഉണ്ട്.

Advertisment