റഷ്യയുമായി ഞങ്ങൾ പതിവായി നടത്തുന്ന ഉന്നതതല കൂടിക്കാഴ്ചകൾ ഇന്ത്യയും റഷ്യയും തമ്മിലുള്ള പ്രത്യേക പങ്കാളിത്തത്തിന്റെ ആഴം വ്യക്തമാക്കുന്നു. 23-ാമത് ഉച്ചകോടിക്കായി 140 കോടി ഇന്ത്യക്കാർ ആകാംഷയോടെ കാത്തിരിക്കുകയാണ്", ടിയാൻജിനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി

23-ാമത് ഉച്ചകോടിക്കായി 140 കോടി ഇന്ത്യക്കാര്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്', ടിയാന്‍ജിനില്‍ പുടിനുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

New Update
Untitled

ടിയാന്‍ജിന്‍: ചൈനയിലെ ടിയാന്‍ജിനില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്സിഒ) നേതാക്കളുടെ യോഗത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി ഒരു ഉഭയകക്ഷി കൂടിക്കാഴ്ച നടത്തുകയാണ്. 


Advertisment

20 ലധികം വിദേശ നേതാക്കളും 10 അന്താരാഷ്ട്ര സംഘടനകളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുത്ത രണ്ട് ദിവസത്തെ ഉച്ചകോടി, സുരക്ഷാ വെല്ലുവിളികള്‍ നേരിടുക, സാമ്പത്തിക ചട്ടക്കൂടുകള്‍ ശക്തിപ്പെടുത്തുക, ആഗോള ദക്ഷിണ രാഷ്ട്രങ്ങളുടെ കൂട്ടായ ശബ്ദം വര്‍ദ്ധിപ്പിക്കുക എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 


'റഷ്യയുമായി ഞങ്ങള്‍ പതിവായി നടത്തുന്ന ഉന്നതതല കൂടിക്കാഴ്ചകള്‍, ഇന്ത്യയും റഷ്യയും തമ്മിലുള്ള പ്രത്യേക പങ്കാളിത്തത്തിന്റെ ആഴം വ്യക്തമാക്കുന്നു.

23-ാമത് ഉച്ചകോടിക്കായി 140 കോടി ഇന്ത്യക്കാര്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്', ടിയാന്‍ജിനില്‍ പുടിനുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ഉഭയകക്ഷി ചര്‍ച്ചയ്ക്കിടെ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'പ്രിയ സുഹൃത്ത്' എന്ന് അഭിസംബോധന ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ചലനാത്മകമായി വികസിച്ചുകൊണ്ടിരിക്കുകയാണെന്ന് പുടിന്‍ പറഞ്ഞു.

Advertisment