സെക്യൂരിറ്റി റൂമില്‍ ആവശ്യമായ വെള്ളവും ബെഡ്ഷീറ്റും ഒരുക്കാന്‍ ആവശ്യപ്പെട്ടു. നിയമവിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് പ്രതികളെ തെളിവെടുപ്പിനായി കോളേജിലേക്ക് കനത്ത പൊലീസ് സുരക്ഷയില്‍ കൊണ്ടുവന്നു.

New Update
Untitledmusk

കൊല്‍ക്കത്ത: നിയമവിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നു. അന്വേഷണത്തില്‍, പ്രതികള്‍ ഈ ക്രൂരകൃത്യം മുന്‍കൂട്ടി ആസൂത്രണം ചെയ്തിരുന്നുവെന്ന് വ്യക്തമായി.

Advertisment

സെക്യൂരിറ്റി റൂം കുറ്റകൃത്യത്തിന് ഉപയോഗിക്കാന്‍ സുരക്ഷാ ജീവനക്കാരനോട് നിര്‍ദ്ദേശിക്കുകയും ആവശ്യമായ വെള്ളവും ബെഡ്ഷീറ്റും ഒരുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.


കൃത്യത്തിന് ശേഷം പ്രതികള്‍ സെക്യൂരിറ്റി റൂമില്‍ ഇരുന്ന് മദ്യപിക്കുകയും, സമീപത്തെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. അതിജീവിത പരാതി നല്‍കില്ലെന്ന് പ്രതികള്‍ കരുതിയിരുന്നെങ്കിലും, അന്വേഷണം ആരംഭിച്ചതോടെ പ്രതികള്‍ സഹായത്തിനായി ചില രാഷ്ട്രീയ നേതാക്കളെ സമീപിച്ചതായും പൊലീസ് കണ്ടെത്തി.


കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് പ്രതികളെ തെളിവെടുപ്പിനായി കോളേജിലേക്ക് കനത്ത പൊലീസ് സുരക്ഷയില്‍ കൊണ്ടുവന്നു.

പ്രതികള്‍ സ്ഥിരം ശല്യക്കാരാണെന്നും, മുഖ്യപ്രതി മോണോജിത് മിശ്ര നേരത്തെയും വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും സഹപാഠികള്‍ വെളിപ്പെടുത്തി.

ജൂണ്‍ 25-നാണ് സൗത്ത് കൊല്‍ക്കത്ത ലോ കോളേജില്‍ വെച്ച് ഈ അതിക്രൂര സംഭവം നടന്നത്. പഠനാവശ്യത്തിന് വൈകിട്ട് നാല് മണിക്ക് കോളേജില്‍ എത്തിയ വിദ്യാര്‍ത്ഥിനിയെ, മുഖ്യപ്രതി മോണോജിത് മിശ്ര ചേര്‍ന്ന് വരാന്‍ ആവശ്യപ്പെടുകയും, പിന്നീട് സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിലേക്ക് വലിച്ചിഴച്ച് കൂട്ടബലാത്സംഗം നടത്തുകയുമായിരുന്നു.

Advertisment