ഇന്ത്യൻ വിപണിയിൽ 'ട്രംപ്' തരംഗം; രൂപയ്ക്ക് കരുത്തേറി, ഓഹരി വിപണിയിൽ വൻ കുതിച്ചുചാട്ടം; സെൻസെക്സ് 85,000 കടന്നു

ബജറ്റിലെ നികുതി വര്‍ദ്ധനവിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ തകര്‍ച്ച നേരിട്ട വിപണി, ഒറ്റദിവസം കൊണ്ട് ആ നഷ്ടങ്ങളെല്ലാം തിരിച്ചുപിടിച്ചു.

New Update
Untitled

മുംബൈ: അമേരിക്കയുമായുള്ള ചരിത്രപരമായ വ്യാപാര കരാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യന്‍ സാമ്പത്തിക വിപണിയില്‍ വന്‍ കുതിപ്പ്. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ 50 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി അമേരിക്ക കുറച്ചതോടെ രൂപയുടെ മൂല്യം വര്‍ദ്ധിക്കുകയും ഓഹരി വിപണി റെക്കോര്‍ഡ് നേട്ടത്തിലേക്ക് ഉയരുകയും ചെയ്തു.

Advertisment

വ്യാപാരം ആരംഭിച്ചയുടന്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 1.2% വര്‍ദ്ധിച്ച് 90.40 എന്ന നിലയിലെത്തി. 2022 നവംബറിന് ശേഷമുള്ള രൂപയുടെ ഏറ്റവും മികച്ച മുന്നേറ്റമാണിത്. അമേരിക്കയുമായുള്ള വ്യാപാര ബന്ധം മെച്ചപ്പെടുന്നത് വിദേശ നിക്ഷേപം വര്‍ദ്ധിക്കാന്‍ കാരണമാകുമെന്ന പ്രതീക്ഷയാണ് രൂപയ്ക്ക് കരുത്തായത്.


ബജറ്റിലെ നികുതി വര്‍ദ്ധനവിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ തകര്‍ച്ച നേരിട്ട വിപണി, ഒറ്റദിവസം കൊണ്ട് ആ നഷ്ടങ്ങളെല്ലാം തിരിച്ചുപിടിച്ചു.

വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ 3,600 പോയിന്റിലധികം ഉയര്‍ന്ന് 85,000 കടന്നു. തിങ്കളാഴ്ച 81,666 ലാണ് സെന്‍സെക്‌സ് ക്ലോസ് ചെയ്തിരുന്നത്.

1,200 പോയിന്റിലധികം നേട്ടമുണ്ടാക്കിയ നിഫ്റ്റി 26,000-ന് അടുത്തേക്ക് കുതിക്കുകയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച ഏകദിന നേട്ടത്തിലേക്കാണ് നിഫ്റ്റി നീങ്ങുന്നത്.


ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച 2026-ലെ കേന്ദ്ര ബജറ്റിലെ നികുതി നിര്‍ദ്ദേശങ്ങളെത്തുടര്‍ന്ന് വിപണിയില്‍ നിന്ന് 10 ലക്ഷം കോടി രൂപയുടെ നിക്ഷേപക സമ്പത്ത് തുടച്ചുനീക്കപ്പെട്ടിരുന്നു. എന്നാല്‍ അമേരിക്കയുമായുള്ള പുതിയ കരാര്‍ വിപണിയില്‍ ആത്മവിശ്വാസം തിരിച്ചുകൊണ്ടുവന്നു.


യൂറോപ്യന്‍ യൂണിയനുമായുള്ള സ്വതന്ത്ര വ്യാപാര കരാറിന് പിന്നാലെ അമേരിക്കയുമായുള്ള ഈ നീക്കം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് ഇരട്ടി മധുരമായി.

Advertisment