മൂന്നാം മോദി മന്ത്രിസഭയില്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത് ഏഴ് വനിതകള്‍

നിര്‍മല സീതാരാമനെയും അന്നപൂര്‍ണാ ദേവിയെയും കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി. മറ്റുള്ളവര്‍ സഹമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. News | ലേറ്റസ്റ്റ് ന്യൂസ് | Delhi | ദേശീയം

New Update
nirmala Untitledj.jpg

ഡല്‍ഹി: മൂന്നാം മോദി മന്ത്രിസഭയിലെ പുതിയ മന്ത്രിമാരുടെ കൗണ്‍സിലില്‍ രണ്ട് കാബിനറ്റ് റോളുകളിലടക്കം ഉള്‍പ്പെടുത്തിയത് ഏഴ് വനിതകളെ. ജൂണ്‍ അഞ്ചിന് പിരിച്ചുവിട്ട മുന്‍ കൗണ്‍സിലില്‍ പത്ത് വനിതാ മന്ത്രിമാരുണ്ടായിരുന്നു.

Advertisment

മുന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി, സഹമന്ത്രി ഭാരതി പവാര്‍, സാധ്വി നിരഞ്ജന്‍ ജ്യോതി, ദര്‍ശന ജര്‍ദോഷ്, മീനാക്ഷി ലേഖി, പ്രതിമ ഭൂമിക് എന്നിവരാണ് കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കപ്പെട്ടത്.

മുന്‍ കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍, ബിജെപി എംപിമാരായ അന്നപൂര്‍ണാ ദേവി, ശോഭ കരന്ദ്ലാജെ, രക്ഷാ ഖഡ്സെ, സാവിത്രി താക്കൂര്‍, നിമുബെന്‍ ബംഭാനിയ, അപ്നാദള്‍ എംപി അനുപ്രിയ പട്ടേല്‍ എന്നിവരാണ് പുതിയ വനിതാ മന്ത്രിമാര്‍.

നിര്‍മല സീതാരാമനെയും അന്നപൂര്‍ണാ ദേവിയെയും കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി. മറ്റുള്ളവര്‍ സഹമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

അമേഠിയിലും ദണ്ഡോരിയിലും സ്മൃതി ഇറാനിയും ഭാരതി പവാറും പരാജയപ്പെട്ടിരുന്നു. സാധ്വി നിരഞ്ജന്‍ ജ്യോതി, ദര്‍ശന ജര്‍ദോഷ്, മീനാക്ഷി ലേഖി, പ്രതിമ ഭൂമിക് എന്നിവരെ ബിജെപി രംഗത്തിറക്കിയിരുന്നില്ല.