പാകിസ്ഥാനില്‍ 'കാണാതായ' സിഖുകാരി ഇസ്ലാം മതം സ്വീകരിച്ച് പാക് പൗരനെ വിവാഹം ചെയ്തു

മതപരമായ സന്ദര്‍ശനങ്ങള്‍ അനുവദിക്കുന്ന ഉഭയകക്ഷി കരാറിന്റെ ഭാഗമായി നവംബര്‍ 4 ന് കൗറും മറ്റ് സിഖ് തീര്‍ത്ഥാടകരും വാഗ-അട്ടാരി അതിര്‍ത്തി കടന്ന് പാകിസ്ഥാനിലേക്ക് പ്രവേശിച്ചു.

New Update
Untitled

ഡല്‍ഹി: പാകിസ്ഥാന്‍ സന്ദര്‍ശനത്തിനിടെ കാണാതായ ഇന്ത്യന്‍ സിഖ് വനിത സരബ്ജീത് കൗര്‍ ഇസ്ലാം മതം സ്വീകരിച്ച് പാകിസ്ഥാനിലെ ഒരു പുരുഷനെ വിവാഹം കഴിച്ചതായി റിപ്പോര്‍ട്ട്. ഉറുദുവില്‍ എഴുതിയ ഇസ്ലാമിക വിവാഹ കരാറിന്റെ പകര്‍പ്പ് പുറത്തുവന്നു.

Advertisment

പഞ്ചാബിലെ കപൂര്‍ത്തല സ്വദേശിയായ സരബ്ജീത് കൗര്‍, ലാഹോറിനടുത്തുള്ള ഷെയ്ഖുപുര സ്വദേശിയായ നാസിര്‍ ഹുസൈനെ വിവാഹം കഴിച്ചത് ഇസ്ലാം മതം സ്വീകരിച്ച് 'നൂര്‍' എന്ന പേര് സ്വീകരിച്ചതായി രേഖയില്‍ പരാമര്‍ശിക്കുന്നു. 


മതപരമായ സന്ദര്‍ശനങ്ങള്‍ അനുവദിക്കുന്ന ഉഭയകക്ഷി കരാറിന്റെ ഭാഗമായി നവംബര്‍ 4 ന് കൗറും മറ്റ് സിഖ് തീര്‍ത്ഥാടകരും വാഗ-അട്ടാരി അതിര്‍ത്തി കടന്ന് പാകിസ്ഥാനിലേക്ക് പ്രവേശിച്ചു.

ഗുരു നാനാക് ദേവിന്റെ 555-ാം ജന്മവാര്‍ഷികം ആഘോഷിക്കാന്‍ പാകിസ്ഥാനിലായിരുന്നു തീര്‍ത്ഥാടകര്‍. 1,900-ലധികം തീര്‍ത്ഥാടകരുടെ സംഘം നവംബര്‍ 13 ന് ഇന്ത്യയിലേക്ക് മടങ്ങിയെങ്കിലും മടങ്ങിയ സംഘത്തില്‍ നിന്ന് കൗറിനെ കാണാതായിരുന്നു.

Advertisment