പെണ്‍കുട്ടികളുടെ സീമന്തരേഖയിലെ 'സിന്ദൂരം' മായാന്‍ കാരണമായ ഭീകരതയോടുള്ള നമ്മുടെ പ്രതികരണം വ്യക്തമായിരിക്കണം. പാക് ഭീകര കേന്ദ്രങ്ങള്‍ക്കു നേരെയുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്കിന് 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന് പേരിടാന്‍ കാരണം..

സിന്ദൂര്‍ എന്ന പേര് ദുഃഖത്തിന്റെയും ഓര്‍മ്മയുടെയും ദൃഢനിശ്ചയത്തിന്റെയും ആഹ്വാനമാണന്നും അവര്‍ വ്യക്തമാക്കി.  

New Update
Women were widowed, response must show...: Why PM named it 'Operation Sindoor'

ഡല്‍ഹി: ഏപ്രില്‍ 22-ന് നടന്ന പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ഥാന്‍, പാക് അധീന കശ്മീരുകള്‍ എന്നിവയ്ക്കെതിരായ ഏറ്റവും പുതിയ പ്രതികാര സൈനിക നടപടിയെ 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്.

Advertisment

ഭീകരാക്രമണത്തില്‍ പൊലിഞ്ഞ മനുഷ്യ ജീവന്റെ വിലയെക്കുറിച്ച് പ്രധാനമന്ത്രിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്ന് ഉന്നത സര്‍ക്കാര്‍ പറഞ്ഞു.


സിന്ദൂര്‍ എന്ന പേര് ദുഃഖത്തിന്റെയും ഓര്‍മ്മയുടെയും ദൃഢനിശ്ചയത്തിന്റെയും ആഹ്വാനമാണന്നും അവര്‍ വ്യക്തമാക്കി.  

പെണ്‍കുട്ടികളുടെ സീമന്തരേഖയിലെ സിന്ദൂരം മായാന്‍ കാരണമായ ഭീകരയോടുള്ള നമ്മുടെ പ്രതികരണം വ്യക്തമായിരിക്കണം. പാക് ഭീകര കേന്ദ്രങ്ങള്‍ക്കു നേരെയുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്കിന് 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന് പ്രധാനമന്ത്രി പേരിടാന്‍ കാരണം ഇതാണെന്നും അവര്‍ പറയുന്നു.


കഴിഞ്ഞ ആഴ്ച നടന്ന ഉന്നതതല യോഗങ്ങളില്‍ അടുത്തിടെ നടന്ന ഭീകരാക്രമണം ഇന്ത്യന്‍ പുരുഷന്മാരെ മനഃപൂര്‍വ്വം ലക്ഷ്യം വച്ചതാണെന്നും, സ്ത്രീകളെ വിധവകളാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു.


ഈ ഓപ്പറേഷന്‍ തന്നെ മൂന്ന് സൈനികരുടെയും ഏകോപനത്തിന്റെ അപൂര്‍വ പ്രകടനമായിരുന്നു. പാകിസ്ഥാനിലും പിഒകെയിലും ഉടനീളമുള്ള ഒമ്പത് സ്ഥലങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യന്‍ സൈന്യം, നാവികസേന, വ്യോമസേന എന്നിവ സംയുക്തമായി ഒരു മള്‍ട്ടി-ഡൊമെയ്ന്‍ ആക്രമണം നടത്തി.