ലേയിലെ പ്രതിഷേധം: നാല് പേർ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം

അശാന്തിയിലേക്ക് നയിച്ച സാഹചര്യങ്ങള്‍, പോലീസ് പ്രതികരണം, അമിതമായ ബലപ്രയോഗം നടന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ അന്വേഷണം നടത്തും.

New Update
Untitled

ഡല്‍ഹി: സെപ്തംബര്‍ 24 ന് ലേയില്‍ അരങ്ങേറിയ അക്രമ സംഭവങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തര മന്ത്രാലയം. പോലീസ് നടപടിയില്‍ നാല് പേര്‍ കൊല്ലപ്പെടുകയും 90 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 

Advertisment

വിരമിച്ച സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ബി.എസ്. ചൗഹാന്‍ അന്വേഷണത്തിന് നേതൃത്വം നല്‍കും. വിരമിച്ച ജില്ലാ ജഡ്ജി മോഹന്‍ സിംഗ് പരിഹാര്‍, ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ തുഷാര്‍ ആനന്ദ് എന്നിവരുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം.


അശാന്തിയിലേക്ക് നയിച്ച സാഹചര്യങ്ങള്‍, പോലീസ് പ്രതികരണം, അമിതമായ ബലപ്രയോഗം നടന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ അന്വേഷണം നടത്തും.

സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവന്നിരുന്ന ലേ ഡെപ്യൂട്ടി കമ്മീഷണര്‍ ഉത്തരവിട്ട മജിസ്റ്റീരിയല്‍ അന്വേഷണം നാട്ടുകാര്‍ നിരസിച്ചതിനെ തുടര്‍ന്നാണ് നടപടി. നിഷ്പക്ഷത ഉറപ്പാക്കാനും പൊതുജനവിശ്വാസം പുനഃസ്ഥാപിക്കാനും ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് താമസക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

Advertisment