പൗരത്വത്തിന് മുൻപ് വോട്ടർ പട്ടികയിൽ പേരുണ്ടായിരുന്നെന്ന ആരോപണം; സോണിയ ഗാന്ധിക്കെതിരെയുള്ള ഹർജി തള്ളി

ഒരു അഭിഭാഷകന്‍ നല്‍കിയ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും കേസ് അന്വേഷിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കാനും കോടതിയെ സമീപിച്ചിരുന്നു.

New Update
Untitled

ഡല്‍ഹി: പൗരത്വം ലഭിക്കുന്നതിന് മുന്‍പ് തന്നെ വോട്ടര്‍ പട്ടികയില്‍ പേരുണ്ടായിരുന്നുവെന്ന ആരോപണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരെ നല്‍കിയ പരാതി ഡല്‍ഹി കോടതി തള്ളി.


Advertisment

ഏപ്രില്‍ 30, 1983-നാണ് സോണിയ ഗാന്ധിക്ക് ഇന്ത്യന്‍ പൗരത്വം ലഭിച്ചത്. എന്നാല്‍ 1980-ല്‍ ഡല്‍ഹിയിലെ വോട്ടര്‍ പട്ടികയില്‍ അവരുടെ പേര് ഉള്‍പ്പെടുത്തിയിരുന്നുവെന്ന് ആരോപിച്ചുകൊണ്ടുള്ള ഹര്‍ജിയിലാണ് റൗസ് അവന്യൂ കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. 


ഒരു അഭിഭാഷകന്‍ നല്‍കിയ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും കേസ് അന്വേഷിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കാനും കോടതിയെ സമീപിച്ചിരുന്നു.

സോണിയ ഗാന്ധിയുടെ പേര് 1980-ലെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും 1982-ല്‍ അത് നീക്കം ചെയ്യുകയും ചെയ്തുവെന്ന് പരാതിക്കാരന്‍ ആരോപിച്ചു.


ഔദ്യോഗികമായി സോണിയ ഗാന്ധിക്ക് ഇന്ത്യന്‍ പൗരത്വം ലഭിച്ചത് 1983 ഏപ്രില്‍ 30-നാണ്. എന്നിട്ടും 1980-ലെ ഡല്‍ഹി വോട്ടര്‍ പട്ടികയില്‍ അവരുടെ പേര് പ്രത്യക്ഷപ്പെട്ടത് പോലീസ് അന്വേഷണത്തിന് അര്‍ഹതയുള്ളതാണെന്ന് പരാതിക്കാരന്‍ വാദിച്ചു.


എങ്കിലും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദ്ദേശിക്കാതെ കോടതി പരാതി തള്ളിക്കളയുകയായിരുന്നു.

Advertisment