ശ്രീനഗർ: പാകിസ്താനി യുവതിയുമായുള്ള വിവാഹം മറച്ചുവച്ചതിനെ തുടർന്ന് സിആർപിഎഫ് ജവാനെ ജോലി നഷ്ടമായി.
സിആർപിഎഫ് 41–ാം ബറ്റാലിയനിലെ മുനീർ അഹമ്മദിനെയാണ് സൈന്യത്തിൽ പിരിച്ചുവിട്ടത്.
മുനീറിന്റെ നടപടി ദേശസുരക്ഷയ്‌ക്ക് ഭീഷണിയാണെന്ന നിഗമനത്തെ തുടർന്നാണ് പിരിച്ചുവിടൽ തീരുമാനം.
യുവതിയുമായുള്ള വിവാഹബന്ധം മറച്ചുവയ്ക്കുകയും വിസയുടെ കാലാവധി അവസാനിച്ചിട്ടും യുവതിയെ ഇന്ത്യയിൽ താമസിപ്പിച്ചതിനുമാണ് ജവാനെതിരെ നടപടിയെടുത്തതെന്നാണ് സിആർപിഎഫിന്റെ വിശദീകരണം.
മുനീറിന്റെ പ്രവർത്തനങ്ങൾ സേവന പെരുമാറ്റച്ചട്ടത്തിൻ മേലുള്ള ലംഘനവും ദേശീയ സുരക്ഷയ്ക്ക് ഭീഷണണിയാണെന്നും സിആർപിഎഫ് പറയുന്നു.
ജമ്മു കശ്‌മീർ മേഖലയിൽ നിന്ന് മുനീറിനെ ഭോപാലിലേക്ക് സ്ഥലം മാറ്റി ഒരു ദിവസം കഴിയവെയാണ് സിആർപിഎഫിന്റെ നടപടി.