തിരിച്ചുവരവ് നടത്തി വിപണി; സെൻസെക്സ് 559 പോയിന്റ് ഉയർന്നു, നിഫ്റ്റി 25,500 കടന്നു

അതേസമയം, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബജാജ് ഫിനാന്‍സ്, ഏഷ്യന്‍ പെയിന്റ്സ്, മാരുതി സുസുക്കി തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

New Update
Untitled

മുംബൈ: കഴിഞ്ഞ ദിവസത്തെ കനത്ത തകര്‍ച്ചയില്‍ നിന്ന് കരുത്താര്‍ജ്ജിച്ച് ഇന്ത്യന്‍ ഓഹരി വിപണി. ആഗോള വിപണികളിലെ അനുകൂല തരംഗവും ഐടി ഓഹരികളില്‍ ഉണ്ടായ വന്‍തോതിലുള്ള നിക്ഷേപവുമാണ് ബുധനാഴ്ച രാവിലെ വിപണിക്ക് ഉണര്‍വേകിയത്.

Advertisment

വ്യാപാരം ആരംഭിച്ച ആദ്യ ഘട്ടത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 558.79 പോയിന്റ് ഉയര്‍ന്ന് 82,784.71 എന്ന നിലയിലെത്തി. എന്‍എസ്ഇ നിഫ്റ്റി 157.05 പോയിന്റ് നേട്ടത്തോടെ 25,581.70 എന്ന നിലയിലേക്കും ഉയര്‍ന്നു.


സെന്‍സെക്‌സ് പട്ടികയില്‍ ടെക് മഹീന്ദ്ര, എച്ച്‌സിഎല്‍ ടെക്, ടിസിഎസ്, ഇന്‍ഫോസിസ്, പവര്‍ ഗ്രിഡ്, ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ എന്നിവയാണ് ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കിയ ഓഹരികള്‍. ബിഎസ്ഇ ഐടി സൂചിക വ്യാപാരത്തിന്റെ തുടക്കത്തില്‍ 2.08 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തി.


അതേസമയം, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബജാജ് ഫിനാന്‍സ്, ഏഷ്യന്‍ പെയിന്റ്സ്, മാരുതി സുസുക്കി തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലെ മാറ്റങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ കാരണം ചൊവ്വാഴ്ച ഐടി ഓഹരികള്‍ വന്‍ തകര്‍ച്ച നേരിട്ടിരുന്നു. എന്നാല്‍ ഇന്ന് ഈ മേഖലയില്‍ നിക്ഷേപകര്‍ വീണ്ടും സജീവമായി.

ദക്ഷിണ കൊറിയ, ജപ്പാന്‍, ഹോങ്കോങ്ങ്, ഷാങ്ഹായ് തുടങ്ങിയ ഏഷ്യന്‍ വിപണികളെല്ലാം നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. ചൊവ്വാഴ്ച യുഎസ് വിപണിയും ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.


വിദേശ സ്ഥാപന നിക്ഷേപകര്‍ ചൊവ്വാഴ്ച 102.53 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചപ്പോള്‍, ആഭ്യന്തര നിക്ഷേപകര്‍ 3,161.22 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി വിപണിയെ പിടിച്ചുനിര്‍ത്തി. ആഗോള എണ്ണ വിപണിയില്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ വില 0.76 ശതമാനം വര്‍ദ്ധിച്ച് ബാരലിന് 71.31 ഡോളറിലെത്തി.


ചൊവ്വാഴ്ച സെന്‍സെക്‌സ് 1,068 പോയിന്റും നിഫ്റ്റി 288 പോയിന്റും ഇടിഞ്ഞ് കനത്ത നഷ്ടമാണ് നിക്ഷേപകര്‍ക്ക് സമ്മാനിച്ചിരുന്നത്. അതില്‍ നിന്നുള്ള ശക്തമായ തിരിച്ചുവരവാണ് ഇന്ന് വിപണി കാഴ്ചവെക്കുന്നത്.

Advertisment