/sathyam/media/media_files/2025/08/18/vc-2025-08-18-17-19-25.jpg)
ഡല്‍ഹി: ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ വിസിമാരുടെ നിയമനത്തില്‍ വിരമിച്ച സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് സുധാംശു ധൂലിയ സേര്‍ച്ച് കമ്മിറ്റി ചെയര്‍പേഴ്സനാകും.
സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ചാണ് സുപ്രീംകോടതി നടപടി. രണ്ടുമാസത്തിനുള്ളില്‍ വിസിമാരെ നിയമിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
കമ്മിറ്റിയിലെ മറ്റ് നാലംഗങ്ങളെ ജസ്റ്റീസ് സുധാൻശു ധൂലിയയ്ക്ക് തിരഞ്ഞെടുക്കാം. സെര്‍ച്ച് കമ്മിറ്റിയില്‍ യുജിസിയുടെ പ്രതിനിധി ഉണ്ടാകില്ല.
കേരളത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് ജയദീപ് ഗുപ്ത ബംഗാള്‍ കേസില്‍ നേരത്തെ മുന്‍ ചീഫ് ജസ്റ്റീസ് യു.യു. ലളിതിനെ സെര്‍ച്ച് കമ്മിറ്റി ചെയര്മാന് ആക്കിയ ഉത്തരവ് ചൂണ്ടിക്കാട്ടി ആ വിധിക്ക് സമാനമായ വിധി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു.
സംസ്ഥാനത്തിന്റെ താത്പര്യം സംരക്ഷിച്ചില്ലെങ്കില്‍ വിസി നിയമനം ഏകപക്ഷീയമായ നടപടിയിലേക്ക് പോകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജെ.ബി. പര്‍ദിവാല അധ്യക്ഷനായ ബെഞ്ച് ഇക്കാര്യം അംഗീകരിക്കുകയായിരുന്നു.
ഇതിന് പിന്നാലെ സുപ്രീംകോടതി റിട്ടയേര്‍ഡ് ജഡ്ജ് സുധാംശു ധൂലിയെ സേര്‍ച്ച് കമ്മിറ്റി അധ്യക്ഷനാക്കി ഉത്തരവിറക്കി. സേര്‍ച്ച് കമ്മിറ്റി അധ്യക്ഷന്‍ ഓരോ സിറ്റിംഗിനും മൂന്ന് ലക്ഷം വീതം ഓണറേറിയം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.