നമ്മളും മനുഷ്യരാണ്. ഒരാൾ ജീവിക്കണോ, മരിക്കണോ എന്ന് തീരുമാനിക്കാൻ നമ്മൾ ആരാണ്?, എന്നാലും ജീവൻ നിലനിർത്തുന്ന വൈദ്യചികിത്സ പിൻവലിക്കുന്നത് ഞങ്ങൾ പരിഗണിക്കും. യുവാവിൻറെ ദയാവധ ഹർജി സുപ്രിം കോടതി വിധി പറയാൻ മാറ്റി

ഹരീഷിന്റെ മാതാപിതാക്കളെ പ്രതിനിധീകരിച്ച അമിക്കസ് ക്യൂറിയുടെയും കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടിയുടെയും വിശദമായ വാദങ്ങള്‍ കേട്ട ശേഷമാണ് കോടതിയുടെ നിരീക്ഷണം. 

New Update
Untitled

ഡല്‍ഹി: കഴിഞ്ഞ 13 വര്‍ഷമായി രോഗാവസ്ഥയില്‍ തുടരുന്ന 32 വയസ്സുള്ള ഹരീഷ് റാണയുടെ ജീവന്‍ നിലനിര്‍ത്തുന്ന ചികിത്സ പിന്‍വലിക്കുന്നത് പരിഗണിക്കുമെന്ന് സുപ്രീം കോടതി.  

Advertisment

മാതാപിതാക്കള്‍ സമര്‍പ്പിച്ച നിഷ്‌ക്രിയ ദയാവധ ഹര്‍ജിയില്‍ വിധി പറയാനായി കോടതി മാറ്റിവച്ചു. വാദം കേള്‍ക്കുന്നതിന് മുമ്പ് ഹരീഷിന്റെ മാതാപിതാക്കളെ സന്ദര്‍ശിച്ച ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, കെ വി വിശ്വനാഥന്‍ എന്നിവരുടെ ബെഞ്ച് ഇതിനെ അതീവ വൈകാരികമായ വിഷയം എന്നാണ്  വിശേഷിപ്പിച്ചത്.


ഇത്തരം പ്രശ്‌നങ്ങള്‍  വളരെ സങ്കീര്‍ണമാണ്. നമ്മളും മനുഷ്യരാണ്. ഒരാള്‍ ജീവിക്കണോ, മരിക്കണോ എന്ന് തീരുമാനിക്കാന്‍ നമ്മള്‍ ആരാണ്?, എന്നാലും ജീവന്‍ നിലനിര്‍ത്തുന്ന വൈദ്യചികിത്സ പിന്‍വലിക്കുന്നത് ഞങ്ങള്‍ പരിഗണിക്കുമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. 

ഹരീഷിന്റെ മാതാപിതാക്കളെ പ്രതിനിധീകരിച്ച അമിക്കസ് ക്യൂറിയുടെയും കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടിയുടെയും വിശദമായ വാദങ്ങള്‍ കേട്ട ശേഷമാണ് കോടതിയുടെ നിരീക്ഷണം. 

Advertisment