ഇത് നിങ്ങളുടെ സ്വന്തം നിയമ നിര്‍മ്മാണമാണ്, ഇത് നടപ്പിലാക്കണം. നിങ്ങളുടെ വീഴ്ച കാരണം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നു. റോഡപകടത്തില്‍പ്പെട്ടവര്‍ക്ക് പണരഹിത ചികിത്സ ഉറപ്പാക്കുന്ന പദ്ധതി നടപ്പാക്കുന്നതിലെ കാലതാമസത്തില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി

കേസ് കേള്‍ക്കുന്നതിനിടെ ജസ്റ്റിസുമാരായ എ.എസ്. ഓക്ക, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ച്, നിയമം നടപ്പിലാക്കുന്നതിനുള്ള നിയമങ്ങളുടെയും ചട്ടക്കൂടുകളുടെയും അഭാവത്തില്‍ കേന്ദ്രത്തെ വിമര്‍ശിച്ചു. 

New Update
ഉമ്മൻ ചാണ്ടിക്ക് എതിരായ ലൈംഗീക പീഡന പരാതി ;സരിതയുടെ ഹർജി തള്ളി

ഡല്‍ഹി: റോഡപകടത്തില്‍പ്പെട്ടവര്‍ക്ക് പണരഹിത ചികിത്സ ഉറപ്പാക്കുന്നതിനായി പാര്‍ലമെന്റ് മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്ത് രണ്ട് വര്‍ഷത്തിലേറെയായിട്ടും പദ്ധതി നടപ്പാക്കുന്നതിലെ കാലതാമസത്തില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി. 

Advertisment

ദീര്‍ഘകാലമായി തുടരുന്ന നിഷ്‌ക്രിയത്വം വിശദീകരിക്കാന്‍ ആവശ്യപ്പെട്ട് റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയത്തിന്റെ സെക്രട്ടറിയോട് ഏപ്രില്‍ 28 ന് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു.


കേസ് കേള്‍ക്കുന്നതിനിടെ ജസ്റ്റിസുമാരായ എ.എസ്. ഓക്ക, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ച്, നിയമം നടപ്പിലാക്കുന്നതിനുള്ള നിയമങ്ങളുടെയും ചട്ടക്കൂടുകളുടെയും അഭാവത്തില്‍ കേന്ദ്രത്തെ വിമര്‍ശിച്ചു. 

2022-ല്‍ കൊണ്ടുവന്ന ഭേദഗതി പ്രകാരം വാഹനാപകടത്തില്‍ പരിക്കേറ്റവര്‍ക്ക് അപകടത്തിന് ശേഷമുള്ള ആദ്യ മണിക്കൂര്‍ അടുത്തുള്ള ആശുപത്രിയില്‍ ഉടനടി സൗജന്യ വൈദ്യചികിത്സ ലഭ്യമാക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നു.


'ഇത് നിങ്ങളുടെ സ്വന്തം നിയമനിര്‍മ്മാണമാണ്, ഇത് നടപ്പിലാക്കണം,' ബെഞ്ച് പറഞ്ഞു. 'നിങ്ങളുടെ വീഴ്ച കാരണം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നു.


 നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ്. ഞങ്ങള്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കും. കോടതി മുന്നറിയിപ്പ് നല്‍കി.