'പ്രതികാര ജീവിതം നയിക്കരുത്, പരസ്പരം ക്ഷമിക്കൂ, മുന്നോട്ട് പോകൂ', ദാമ്പത്യ തർക്കത്തിൽ സുപ്രീം കോടതി

പഞ്ചാബ്, ഹരിയാന ഹൈക്കോടതി എഫ്ഐആര്‍ റദ്ദാക്കണമെന്ന തന്റെ ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് വ്യോമസേന ഉദ്യോഗസ്ഥന്‍ സുപ്രീം കോടതിയെ സമീപിച്ചത്.

New Update
Untitledairindia1

ഡല്‍ഹി: ദാമ്പത്യ തര്‍ക്കത്തില്‍ കുടുങ്ങിയ യുദ്ധവിമാന പൈലറ്റിനും ഭാര്യയ്ക്കും ഉപദേശവുമായി സുപ്രീം കോടതി. പരസ്പരം ക്ഷമിച്ച് മുന്നോട്ട് പോകുക എന്ന് കോടതി ഇരുവരോടും ഉപദേശിച്ചു. 2019 ലെ ബാലകോട്ട് വ്യോമാക്രമണത്തില്‍ പൈലറ്റ് പങ്കെടുത്തിരുന്നു. 

Advertisment

ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അതുല്‍ എസ്. ചന്ദൂര്‍ക്കര്‍ എന്നിവരടങ്ങിയ ബെഞ്ച് ദമ്പതികളോട് അവരുടെ തര്‍ക്കം രമ്യമായി പരിഹരിക്കാന്‍ പറഞ്ഞു.


പ്രതികാര ജീവിതം നയിക്കരുത്. നിങ്ങള്‍ രണ്ടുപേരും ചെറുപ്പമാണ്, നിങ്ങള്‍ക്ക് മുന്നില്‍ ഒരു നീണ്ട ജീവിതമുണ്ട്. നിങ്ങള്‍ ഒരു നല്ല ജീവിതം നയിക്കണം. കോടതി പറഞ്ഞു.

വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഹര്‍ജിയില്‍ നോട്ടീസ് പുറപ്പെടുവിച്ച ബെഞ്ച് പറഞ്ഞു, 'നിങ്ങള്‍ പരസ്പരം ക്ഷമിക്കണം. പരസ്പരം മറന്ന് മുന്നോട്ട് പോകുക.' ഭാര്യ തനിക്കെതിരെ സമര്‍പ്പിച്ച എഫ്ഐആര്‍ റദ്ദാക്കാനാണ് പൈലറ്റ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.


ഭാര്യയുടെയും ബന്ധുക്കളുടെയും നിരന്തരമായ മാനസിക പീഡനത്തിന് താനും കുടുംബാംഗങ്ങളും ഇരകളാണെന്ന് പൈലറ്റ് ഹര്‍ജിയില്‍ പറയുന്നു.


പഞ്ചാബ്, ഹരിയാന ഹൈക്കോടതി എഫ്ഐആര്‍ റദ്ദാക്കണമെന്ന തന്റെ ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് വ്യോമസേന ഉദ്യോഗസ്ഥന്‍ സുപ്രീം കോടതിയെ സമീപിച്ചത്.

Advertisment