നടൻ സുശാന്ത് സിങിന്റേത് കൊലപാതകമല്ല, ജീവനൊടുക്കിയത് തന്നെയെന്ന് ഉറപ്പിച്ച് സിബിഐ. കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകി സിബിഐ. അന്തിമതീരുമാനം കോടതിയുടേത്

New Update
S

മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുതിൻ്റേത് ആത്മഹത്യ തന്നെയെന്ന് സിബിഐ. താരത്തിൻ്റേത് കൊലപാതകം ആണെന്നതിന് യാതൊരു തെളിവും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ക്ലോഷർ റിപ്പോർട്ടിൽ സിബിഐ അറിയിച്ചു.

Advertisment

സിബിഐ തങ്ങളുടെ കണ്ടെത്തലുകൾ മുംബൈയിലെ ഒരു പ്രത്യേക കോടതിയിലാണ് സമർപ്പിച്ചിരിക്കുന്നത്. റിപ്പോർട്ട് സ്വീകരിക്കണോ അതോ ഏജൻസിയുടെ കൂടുതൽ അന്വേഷണത്തിന് ഉത്തരവിടണോ എന്ന് ഇനി കോടതി തീരുമാനിക്കും.


2020 ജൂൺ 14നാണ് മുംബൈയിലെ ബാന്ദ്രയിലുള്ള അപ്പാർട്ട്മെന്റിൽ 34കാരനായ രജ്പുത്തിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 


2020 ഓഗസ്റ്റിൽ, അദ്ദേഹത്തിന്റെ പിതാവ് കെ കെ സിംഗ് പട്നയിൽ സമർപ്പിച്ച പരാതിയിൽ ആത്മഹത്യാ പ്രേരണാക്കുറ്റം രജിസ്റ്റർ ചെയ്ത് ബീഹാർ പൊലീസിൽ നിന്ന് കേന്ദ്ര ഏജൻസി അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.

മകൻ്റേത് കൊലപാതകമാണെന്നും താരത്തിൻ്റെ കാമുകി റിയ ചക്രവർത്തിയും കുടുംബാംഗങ്ങളും ചേർന്ന് മകന്റെ പണം ദുരുപയോഗം ചെയ്തതായുമാമ് രജ്പുത്തിന്റെ പിതാവ് ബിഹാർ പൊലീസിൽ പരാതി നൽകിയത്. 

ഇതിന് പിന്നാലെ റിയ ചക്രവർത്തിയുടെയും അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങളിലെ മറ്റുള്ളവരുടെയും മൊഴികൾ സിബിഐ രേഖപ്പെടുത്തുകയും നടന്റെ മെഡിക്കൽ രേഖകൾ ശേഖരിക്കുകയും ചെയ്തിരുന്നു.

Advertisment