"കടുത്ത തെറ്റായിപ്പോയി, മാപ്പപേക്ഷിക്കുന്നു": ഡൽഹിയിൽ ബൈക്ക് യാത്രക്കാരനെ ഇടിച്ചു വീഴ്ത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുടെ പിതാവ്

ഈ സംഭവത്തില്‍ കുടുംബം കടുത്ത ആഘാതത്തിലാണെന്നും തന്റെ മകന്റെ പ്രവൃത്തിയില്‍ ആഴത്തില്‍ ലജ്ജിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

New Update
Untitled

ഡല്‍ഹി: ഡല്‍ഹിയില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത മകന്‍ എസ്.യു.വി ഓടിച്ച് 23-കാരനായ ബൈക്ക് യാത്രക്കാരന്റെ മരണത്തിന് ഇടയാക്കിയ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് പിതാവ്. 'അതൊരു വലിയ തെറ്റായിരുന്നു, ഞാന്‍ ക്ഷമ ചോദിക്കുന്നു,' എന്ന് അദ്ദേഹം പറഞ്ഞു.

Advertisment

ഈ സംഭവത്തില്‍ കുടുംബം കടുത്ത ആഘാതത്തിലാണെന്നും തന്റെ മകന്റെ പ്രവൃത്തിയില്‍ ആഴത്തില്‍ ലജ്ജിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജോലി സംബന്ധമായി താന്‍ ഗോരഖ്പൂരിലായിരുന്ന സമയത്താണ് അപകടം നടന്നത്. മകന്‍ പക്വതയില്ലാത്ത പ്രായത്തില്‍ താക്കോല്‍ എടുത്തതാകാം. താന്‍ വീട്ടിലുണ്ടായിരുന്നെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നു.


മകന്‍ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടില്ലെന്നും പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാന്‍ സഹായിച്ചുവെന്നും പിതാവ് അവകാശപ്പെട്ടു. വിവരം അറിഞ്ഞ ഉടന്‍ പരിക്കേറ്റയാളെ സഹായിക്കാന്‍ താന്‍ വീട്ടുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.


വാഹനത്തിന് മുന്‍പ് ലഭിച്ചിട്ടുള്ള ചലാനുകളെക്കുറിച്ച് ചോദിച്ചപ്പോള്‍, തങ്ങള്‍ക്ക് ബിസിനസ് ഉള്ളതിനാല്‍ ഡ്രൈവര്‍മാരാണ് വാഹനം പ്രധാനമായും ഉപയോഗിക്കാറുള്ളത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

കൊല്ലപ്പെട്ട സാഹില്‍ ധനേശ്രയുടെ അമ്മയോട് അദ്ദേഹം മാപ്പപേക്ഷിച്ചു. 'സംഭവിച്ച കാര്യങ്ങള്‍ ഇനി മാറ്റാന്‍ കഴിയില്ല എന്നറിയാം, എങ്കിലും അവരുടെ വേദന ഞാന്‍ മനസ്സിലാക്കുന്നു. ജീവിതകാലം മുഴുവന്‍ ഞാന്‍ അവരോട് ക്ഷമ ചോദിച്ചുകൊണ്ടേയിരിക്കും,' അദ്ദേഹം പറഞ്ഞു.

ഈ മാസം ആദ്യം ലാല്‍ ബഹാദൂര്‍ ശാസ്ത്രി കോളേജിന് സമീപമാണ് അപകടം നടന്നത്. ലൈസന്‍സില്ലാതെ കൗമാരക്കാരന്‍ ഓടിച്ച സ്‌കോര്‍പിയോ കാര്‍ എതിര്‍ദിശയില്‍ വന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് ഒരു ടാക്‌സിയിലും കാര്‍ ഇടിച്ചു. സാഹില്‍ ധനേശ്ര സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

Advertisment