/sathyam/media/media_files/2026/02/05/untitled-2026-02-05-13-24-10.jpg)
ഡല്‍ഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ വ്യാപാര കരാര്‍ അടുത്ത ആഴ്ച ആദ്യം ഒപ്പിടുമെന്ന് ഉന്നത വൃത്തങ്ങള്‍ അറിയിച്ചു.
കരാര്‍ ഒപ്പിടുന്നതിനായി യുഎസ് ഉദ്യോഗസ്ഥര്‍ ഡല്‍ഹിയിലെത്തും. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി പൂര്‍ണ്ണമായും അവസാനിപ്പിക്കാനും പകരം അമേരിക്കയില്‍ നിന്ന് 50,000 കോടി ഡോളറിന്റെ ഊര്‍ജ്ജ-സാങ്കേതിക ഉല്‍പ്പന്നങ്ങള്‍ വാങ്ങാനും ഇന്ത്യ സമ്മതിച്ചിട്ടുണ്ട്.
ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര വ്യാപാര നികുതി 18 ശതമാനമായി കുറയ്ക്കും. അമേരിക്കയിലേക്ക് ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന പ്രധാന രാജ്യങ്ങളില്‍ ഏറ്റവും കുറഞ്ഞ നികുതി നിരക്കാണിത്.
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തലാക്കും. 2025-ല്‍ ഏകദേശം 21 ദശലക്ഷം ബാരല്‍ എണ്ണയാണ് ഇന്ത്യ റഷ്യയില്‍ നിന്ന് വാങ്ങിയത്. പകരം അമേരിക്കയില്‍ നിന്നുള്ള ഊര്‍ജ്ജ സ്രോതസ്സുകളെ ഇന്ത്യ ആശ്രയിക്കും.
അമേരിക്കന്‍ ഉല്‍പ്പന്നങ്ങളുടെ കടന്നുകയറ്റത്തില്‍ നിന്ന് ഇന്ത്യയിലെ കാര്‍ഷിക, ക്ഷീര, മത്സ്യബന്ധന മേഖലകളെ പൂര്‍ണ്ണമായും സംരക്ഷിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഈ മേഖലകളില്‍ അമേരിക്ക ആവശ്യപ്പെട്ട വിട്ടുവീഴ്ചകള്‍ ഇന്ത്യ നല്‍കിയിട്ടില്ല.
2030-ഓടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 50,000 കോടി ഡോളറില്‍ എത്തിക്കുക എന്നതാണ് ഈ കരാറിലൂടെ ലക്ഷ്യമിടുന്നത്.
ആഭ്യന്തര നിര്‍മ്മാണ മേഖലയ്ക്കും ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്കും ഈ കരാര്‍ വലിയ അവസരങ്ങള്‍ നല്‍കുമെന്ന് വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍ പാര്‍ലമെന്റില്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us