ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ടാറ്റ സുമോ ട്രക്കുമായി കൂട്ടിയിടിച്ച് നാല് പേർ മരിച്ചു, അഞ്ച് പേർക്ക് പരിക്കേറ്റു; മുഖ്യമന്ത്രി അബ്ദുള്ള ദുഃഖം രേഖപ്പെടുത്തി

രാത്രി 10:30 ഓടെ ഒരു ടാറ്റ സുമോയും ഒരു ഡമ്പര്‍ ട്രക്കും പരസ്പരം ഇടിച്ചാണ് അപകടമുണ്ടായതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

New Update
Untitled

ബുഡ്ഗാം: ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയില്‍ സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനം ഒരു ഡമ്പര്‍ ട്രക്കുമായി കൂട്ടിയിടിച്ച് നാല് പേര്‍ മരിക്കുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.

Advertisment

രാത്രി 10:30 ഓടെ ഒരു ടാറ്റ സുമോയും ഒരു ഡമ്പര്‍ ട്രക്കും പരസ്പരം ഇടിച്ചാണ് അപകടമുണ്ടായതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.


സുമോയിലെ ഒമ്പത് പേരെയും അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും നാലുപേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. പരിക്കേറ്റ ബാക്കി അഞ്ച് പേര്‍ നിലവില്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണെന്ന് അധികൃതര്‍ അറിയിച്ചു.


ജമ്മു കശ്മീര്‍ എല്‍ജി മനോജ് സിന്‍ഹയും അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തുകയും പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.

'ബുഡ്ഗാമില്‍ ഉണ്ടായ ദാരുണമായ റോഡപകടത്തില്‍ വിലയേറിയ ജീവന്‍ നഷ്ടപ്പെട്ടതില്‍ അത്യധികം വേദനിക്കുന്നു. എന്റെ ചിന്തകള്‍ ദുഃഖിതരായ കുടുംബത്തോടൊപ്പമാണ്. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു,' എല്‍ജി പറഞ്ഞു.


ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും അപകടത്തില്‍ ഞെട്ടലും ദുഃഖവും രേഖപ്പെടുത്തി, സംഭവത്തിന്റെ കാരണം സമഗ്രമായി അന്വേഷിക്കാന്‍ ഉത്തരവിട്ടു.


'ബഡ്ഗാമിലെ ദാരുണമായ അപകടത്തില്‍ മുഖ്യമന്ത്രി ഞെട്ടലും ദുഃഖവും പ്രകടിപ്പിച്ചു. പരിക്കേറ്റവര്‍ക്ക് സാധ്യമായ എല്ലാ സഹായങ്ങളും നല്‍കാനും അടിയന്തര വൈദ്യസഹായം ഉറപ്പാക്കാനും അദ്ദേഹം ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കി. അപകടത്തിന്റെ കാരണം സമഗ്രമായി അന്വേഷിക്കും,' ജെകെ സിഎംഒയുടെ പ്രസ്താവനയില്‍ പറയുന്നു.

Advertisment