ലൈംഗികമായി പീഡിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ സ്ത്രീയുടെ വീട്ടില്‍ അതിക്രമിച്ചു കയറി. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം തെളിവുകള്‍ നശിപ്പിക്കാന്‍ വീടിന് തീയിട്ടു. 18കാരന്‍ പിടിയില്‍

ഫ്‌ലാറ്റിലെ പെട്ടെന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് അന്വേഷണ സംഘവും ആദ്യം കരുതിയത്.

author-image
ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Updated On
New Update
Untitled

ബെംഗളൂരു: ബെംഗളൂരു നഗരത്തിന്റെ കിഴക്കന്‍ ഭാഗത്തുള്ള അപ്പാര്‍ട്ട്‌മെന്റില്‍ തീപിടുത്തത്തില്‍ മരിച്ചുവെന്ന് കരുതിയ 34 കാരിയായ വനിതാ സോഫ്റ്റ്വെയര്‍ എഞ്ചിനീയറുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് 18 വയസ്സുള്ള ഒരു കൗമാരക്കാരനെ കൊലപാതകക്കുറ്റം ചുമത്തി ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു.

Advertisment

ലൈംഗികമായി പീഡിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ സ്ത്രീയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി, കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം തെളിവുകള്‍ നശിപ്പിക്കാനും അത് ഒരു അഗ്‌നിബാധയാണെന്ന് വരുത്തിത്തീര്‍ക്കാനും വീടിന് തീയിടുകയായിരുന്നെന്ന് അന്വേഷണത്തില്‍ വ്യക്തമായി.


ജനുവരി 3 ന് ബെംഗളൂരു ഈസ്റ്റിലെ സുബ്രഹ്‌മണ്യപുര പ്രദേശത്തെ ഒരു അപ്പാര്‍ട്ട്‌മെന്റിലാണ് സംഭവം നടന്നത്. 34 കാരിയായ സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ ഡി കെ ഷര്‍മ്മിളയുടെ ഫ്‌ലാറ്റില്‍ തീപിടുത്തമുണ്ടായതായി രാത്രി 10:15 ഓടെ പോലീസിന് വിവരം ലഭിച്ചു. അഗ്‌നിശമന സേന ഉടന്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയെങ്കിലും പൊള്ളലേറ്റ ശര്‍മ്മിള ദാരുണമായി മരിച്ചു.

ഫ്‌ലാറ്റിലെ പെട്ടെന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് അന്വേഷണ സംഘവും ആദ്യം കരുതിയത്.

ഇരയുടെ അടുത്ത സുഹൃത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ രാമമൂര്‍ത്തി നഗര്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. എന്നാല്‍, കേസ് കൂടുതല്‍ അന്വേഷിച്ചപ്പോള്‍ മറ്റൊരു സത്യം പുറത്തുവന്നു.

വൈദ്യുത തകരാറിന്റെ തെളിവുകള്‍ ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടില്ല, കൂടാതെ ശര്‍മ്മിള മരിച്ചത് പൊള്ളലേറ്റല്ല, ശ്വാസംമുട്ടിയാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി.


സാങ്കേതിക തെളിവുകളുടെ അടിസ്ഥാനത്തില്‍, ശര്‍മ്മിളയുടെ അയല്‍വാസിയും പി.യു.സി വിദ്യാര്‍ത്ഥിയുമായ 18 വയസ്സുള്ള കര്‍ണാല്‍ കുറൈയെ പോലീസ് കണ്ടെത്തി. ചോദ്യം ചെയ്യലില്‍, ശര്‍മ്മിളയെ കൊലപ്പെടുത്തിയതായി അയാള്‍ കുറ്റസമ്മതം നടത്തി.


ജനുവരി 3 ന് രാത്രി 9 മണിയോടെ സ്ലൈഡിംഗ് ജനാലയിലൂടെയാണ് കുറൈ ഫ്‌ലാറ്റിലേക്ക് പ്രവേശിച്ചതെന്ന് പോലീസ് പറഞ്ഞു. ലൈംഗിക ബന്ധത്തിന് അയാള്‍ ആവശ്യപ്പെട്ടുവെന്നും ശര്‍മ്മിള എതിര്‍ത്തപ്പോള്‍, അയാള്‍ വായും മൂക്കും പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചുവെന്നും പറഞ്ഞു.

Advertisment