ഇപ്പോള്‍ നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ പോലും സ്ത്രീകള്‍ക്ക് പണം വിതരണം ചെയ്യുന്നുണ്ട്. ഒക്ടോബര്‍ 24 നും സമാനമായ പണ കൈമാറ്റം നടന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് തേജസ്വി യാദവ്

ഒക്ടോബര്‍ 24 നും സമാനമായ പണ കൈമാറ്റം നടന്നിട്ടുണ്ടെന്നും ഇത് തിരഞ്ഞെടുപ്പു കമ്മീഷന്റെ നിഷ്പക്ഷതയെക്കുറിച്ച് ആശങ്ക ഉയര്‍ത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
tejaswi yadav ed notice.jpg

ഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷന്റെ ധാര്‍മ്മികത നഷ്ടപ്പെട്ടുവെന്ന് ആരോപിച്ച് മഹാഗത്ബന്ധന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വി യാദവ്. ഇപ്പോള്‍ നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ പോലും 10 ലക്ഷം സ്ത്രീകള്‍ക്ക് പണം വിതരണം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

Advertisment

ഒക്ടോബര്‍ 24 നും സമാനമായ പണ കൈമാറ്റം നടന്നിട്ടുണ്ടെന്നും ഇത് തിരഞ്ഞെടുപ്പു കമ്മീഷന്റെ നിഷ്പക്ഷതയെക്കുറിച്ച് ആശങ്ക ഉയര്‍ത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


തേജസ്വി യാദവ് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നല്‍കുമെന്നും ബീഹാറിനുവേണ്ടിയുള്ള തന്റെ പ്രവര്‍ത്തനങ്ങളുടെ കണക്ക് നല്‍കുമെന്നും പാര്‍ട്ടി പ്രതീക്ഷിക്കുന്നുവെന്ന് ആര്‍ജെഡി നേതാവ് മൃത്യുഞ്ജയ് തിവാരി പറഞ്ഞു. 

'കുടിയേറ്റം, തൊഴിലില്ലായ്മ, അഴിമതി എന്നിവയില്‍ ബീഹാര്‍ ഇപ്പോഴും ഒന്നാം സ്ഥാനത്ത് തുടരുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

Advertisment