ബങ്കെ ബിഹാരി ക്ഷേത്രത്തിലെ വിഐപി ദർശനം നിർത്തലാക്കാൻ ഉത്തരവിട്ട് സുപ്രീം കോടതി

ക്ഷേത്രത്തിനുള്ളിലെ ദർശനത്തിനായി വിഐപിപികൾക്ക് മാത്രം നിർമ്മിച്ചിട്ടുള്ള സൗകര്യങ്ങളും ഇതോടെ പൊളിച്ചുമാറ്റും

New Update
supreme court

മഥുര:ഇന്ത്യയിലെ ഏറ്റവും ആദരണീയമായ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് ഉത്തർപ്രദേശിലെ മഥുരയിലുള്ള ശ്രീ ബങ്കെ ബിഹാരി ക്ഷേത്രം. നിരവധി ഭക്തരെത്തുന്ന ക്ഷേത്രത്തിന്റെ ദർശന സംവിധാനത്തിൽ സുപ്രീംകോടതി  വിപുലമായ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു. സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച ഉന്നതാധികാര മാനേജ്‌മെന്റ് കമ്മിറ്റി, ദർശനത്തിനുള്ള വിഐപി പാസ് സംവിധാനം ഉടനടി നിർത്തലാക്കിയതായി പ്രഖ്യാപിച്ചു.

Advertisment

ഇതോടെ, മുൻഗണനാ ദർശനത്തിനായി വിഐപി സ്ലിപ്പുകൾ വാങ്ങുന്നതിനുള്ള സൗകര്യം ഇനി ക്ഷേത്രത്തിൽ ലഭ്യമാകില്ല. ക്ഷേത്രത്തിനുള്ളിലെ ദർശനത്തിനായി വിഐപിപികൾക്ക് മാത്രം നിർമ്മിച്ചിട്ടുള്ള സൗകര്യങ്ങളും ഇതോടെ പൊളിച്ചുമാറ്റും.  ഇനി മുതൽ, എല്ലാ ഭക്തരും ദർശനത്തിനായി വരിയിൽ നിൽക്കേണ്ടി വരും.  ഇത് എല്ലാ മനുഷ്യരും തമ്മിലുള്ള തുല്യത ഉറപ്പാക്കുകയാണ് ചെയ്തതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. 

കൂടുതൽ ഭക്തരെ ഉൾക്കൊള്ളുന്നതിനായി ക്ഷേത്രം ഇനി കൂടുതൽ സമയം തുറന്നിരിക്കും. വേനൽക്കാലത്ത്, ദർശനം മൂന്ന് മണിക്കൂർ കൂടി ലഭ്യമാകും, ശൈത്യകാലത്ത്, സമയം രണ്ട് മണിക്കൂറും നാൽപ്പത്തിയഞ്ച് മിനിറ്റും വർദ്ധിപ്പിക്കും. കൂടാതെ, ദർശനത്തിന്റെ തത്സമയ സംപ്രേഷണം ഉടൻ ആരംഭിക്കുകയും ചെയ്യുമെന്നും ക്ഷേത്രം മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്. 

supreme court of india temple
Advertisment