തമിഴ്‌നാട്ടില്‍ ഭാര്യയെയും കാമുകനെയും കൊലപ്പെടുത്തി തലയറുത്ത് പോലീസ് സ്റ്റേഷനില്‍ എത്തി 60കാരന്‍

ലക്ഷ്മിയും തങ്കരാജും തമ്മിലുള്ള ബന്ധത്തില്‍ രണ്ട് ഭാര്യമാരുള്ള കൊളാഞ്ചിക്ക് സംശയമുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Untitled

ചെന്നൈ: തമിഴ്നാട്ടില്‍ ഒരാള്‍ ഭാര്യയെയും കാമുകനെയും കഴുത്തറുത്ത് കൊന്ന് വെട്ടിമാറ്റിയ തലകളുമായി കീഴടങ്ങി. 60 വയസ്സുള്ള ഒരു ദിവസ വേതന തൊഴിലാളിയാണ് ഭാര്യയെയും കാമുകനെയും കൊലപ്പെടുത്തി മുറിച്ച തലകള്‍ ഒരു ബാഗിലാക്കി പോലീസില്‍ കീഴടങ്ങിയത്.


Advertisment

വ്യാഴാഴ്ച കല്ലക്കുറിച്ചി ജില്ലയില്‍ വെച്ചാണ് രണ്ട് കൊലപാതകങ്ങളും നടന്നത്. പ്രതി കൊളാഞ്ചി തന്റെ ഭാര്യ ലക്ഷ്മിയെ 55 കാരനായ തങ്കരാജിനൊപ്പം പിടികൂടിയതിനെ തുടര്‍ന്നാണ് കൊലപാതകം നടന്നത്. കോപാകുലനായ കൊളാഞ്ചി അവരെ ആക്രമിച്ചുവെന്നും ഇരുവരെയും സംഭവസ്ഥലത്ത് വെച്ച് തന്നെ തലയറുത്ത് കൊല്ലുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു.


ലക്ഷ്മിയും തങ്കരാജും തമ്മിലുള്ള ബന്ധത്തില്‍ രണ്ട് ഭാര്യമാരുള്ള കൊളാഞ്ചിക്ക് സംശയമുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

കൊലപാതകങ്ങള്‍ക്ക് ശേഷം, മുറിച്ചെടുത്ത തലകള്‍ ബാഗുകളിലാക്കി 150 കിലോമീറ്റര്‍ അകലെയുള്ള വെല്ലൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി  പോലീസില്‍ കീഴടങ്ങി.

കൊല്ലപ്പെട്ടത് ലക്ഷ്മിയും തങ്കരാജുമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞു. 

Advertisment