ഉത്തരാഖണ്ഡ് : ഉത്തരാഖണ്ഡ് മലനിരകളിലെ സമ്മർ ഫ്രൂട്ട് എന്നറിയപ്പെടുന്ന "ആഡു " വിന് ഇപ്പോൾ പ്രിയമേറുകയാണ്. ഇത്തവണ കാലാവസ്ഥ അനുകൂലമായതിനാൽ ബമ്പർ ഉദ്പ്പാദനമാണ് നടന്നിരിക്കുന്നത്.
/sathyam/media/media_files/2025/06/07/NzKZF2hy1yR3A5ZPZmLi.jpg)
ദിവസം 50 മുതൽ 70 വരെ ടൺ ആഡു വാണ് ഇപ്പോൾ ദിവസവും മാർക്കറ്റിൽ വന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യൻ മാർക്കറ്റുകൾ വിപുലീകരിക്കുന്നതിൻ്റെ ഭാഗമായി തെക്കേ ഇന്ത്യയിലേക്കും ആഡു അയച്ചുകൊ ണ്ടിരിക്കുകയാണ്.
മധുരമുള്ള ഈ ഫലം ധാരാളം ഔഷധ ഗുണമുള്ളതാണ്.ഇതിൽ വിറ്റാമിൻ സി,വിറ്റാമിൻ എ ,അയൺ,പ്രോട്ടീൻ, പൊട്ടാഷ്യം, സോഡിയം,സിങ്ക്,കോപ്പർ,വിറ്റാമിൻ കെ,മഗ്നീഷ്യം എന്നിവ ധാരാളമുണ്ട്.
കൊളസ്‌ട്രോൾ നിയന്ത്രണം, കണ്ണുകൾക്ക് കാഴ്ച വർദ്ധിപ്പിക്കാ ൻ,ദഹനത്തിന് സഹായകരം, വണ്ണം കുറയ്ക്കു ന്നതിന് സ ഹായകരം, ഡിപ്രഷൻ എന്നിവയ്ക്കും ഗുണകരമാണ് ആ ഡു.കാണാനും നല്ല ഭംഗിയുള്ള പഴമാണ് ആഡു.
ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് അത്യുത്തമമാണ് ആഡു എന്നതും പ്രത്യേകതയാണ്..
ഉത്തരാഖണ്ഡ് മാർക്കറ്റിൽ (Haldwani) ഒരു കിലോ ആഡു 30 മുതൽ 50 രൂപ വരെയാണ് വില. എന്നാൽ പുറത്തുള്ള വ്യാപാരികൾ കിലോ 100 രൂപ വരെ നൽകിയാണ് വാങ്ങുന്നത്. തന്മൂലം കർഷ കർക്ക് നല്ല വില ലഭിക്കുന്നു. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽ ആഡു വിനു മാർക്കറ്റ് കൂടിവരുകയാണ്.
/sathyam/media/media_files/2025/06/07/tB4trL8TLG3scUVw8Cfo.jpg)
കിലോ 180 രൂപ മുതൽ 400 രൂപവരെ ആഡു (പീച്ച് )വിൽക്കുന്ന സ്ഥലങ്ങളും ഉണ്ട്. ഇത് സമ്മർ സീസണിൽ മാത്രം ലഭിക്കുന്ന പഴവർഗ്ഗമാണ്. ഉത്തരാഖണ്ഡ് മലനിരകളാണ് ഇവയുടെ യഥാർത്ഥ വിളനിലം.ചൈനയാണ് ഇതിന്റെ മാതൃരാജ്യം. ഹിമാലയൻ മല നിരകളാണ് ഇവയുടെ സമൃദ്ധമായ വളർച്ചയുടെ അടിസ്ഥാനം തന്നെ.